tag:blogger.com,1999:blog-5850877407959461512024-03-05T11:15:34.166-08:00akccbulletinvbchttp://www.blogger.com/profile/07846041620649879282noreply@blogger.comBlogger15125tag:blogger.com,1999:blog-585087740795946151.post-50842676878884657362012-07-10T09:04:00.001-07:002012-07-10T09:04:13.655-07:00എ.കെ.സി.സി. സംസ്ഥാന നേതൃത്വ ക്യാമ്പ് 14, 15, തീയതികളില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIe8I6mXyVMRegGr3gHyZQYJ8usqR9qFQdA8gdUTcATEkysEAWDcEz74C5X7iHDTd_OZfoSgPTqTGJFjZ057IgWltCT7u7BYvJXFZw8WVU9ZrHBR-jhuQZDKCjWhhs5PkaYHuPAJCb5ek/s1600/AKCC+State+Camp.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="215" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIe8I6mXyVMRegGr3gHyZQYJ8usqR9qFQdA8gdUTcATEkysEAWDcEz74C5X7iHDTd_OZfoSgPTqTGJFjZ057IgWltCT7u7BYvJXFZw8WVU9ZrHBR-jhuQZDKCjWhhs5PkaYHuPAJCb5ek/s320/AKCC+State+Camp.jpg" width="320" /></a></div>
<span style="font-family: Meera; font-size: medium;">എ.കെ.സി.സി. സംസ്ഥാന നേതൃത്വ ക്യാമ്പ് <br />14, 15,
തീയതികളില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍<br />തൊടുപുഴ : അഖില കേരള കത്തോലിക്ക
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വ ക്യാമ്പ് ജൂലൈ 14, 15 തീയതികളില്‍ എറണാകുളം കലൂര്‍
റിന്യൂവല്‍ സെന്ററില്‍ നടത്തുമെന്ന് പ്രസിഡന്റ് ജേക്കബ് മുണ്ടയ്ക്കല്‍, ജനറല്‍
സെക്രട്ടറി അഡ്വ. ബിജു പറയന്നിലം എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക്
ഒന്നിന് എ.കെ.സി.സി. ദശാബ്ദങ്ങളിലൂടെ എന്ന വിഷയത്തില്‍ കാഞ്ഞിരപ്പള്ളി രൂപത
പ്രസിഡന്റ് ബേബിച്ചന് എര്‍ത്തയില്‍ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 2.30ന്
നടക്കുന്ന സമ്മേളനം എ.കെ.സി.സി. ബിഷപ്പ് ലഗേറ്റ് മാര്‍ മാത്യു
ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജേക്കബ്
മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ്
പാലയ്ക്കാപ്പിള്ളി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, എറണാകുളം
അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, സംസ്ഥാന
ട്രഷറര്‍ ടോമിച്ചന് അയ്യരുകുളങ്ങര തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകുന്നേരം 4.30ന്
സമുദായം ഒരുമയോടെ മുന്നോട്ട് എന്ന വിഷയത്തില്‍ കോതമംഗലം രൂപത ഡയറക്ടര്‍ റവ. ഡോ.
ജോര്‍ജ്ജ് ഒലിയപ്പുറം പ്രബദ്ധം അവതരിപ്പിക്കും. എറണാകുളം അങ്കമാലി അതിരൂപതാ
പ്രസിഡന്റ് സെബാസ്റ്റ്യന്‍ വടശ്ശേരി, ചങ്ങനാശ്ശേരി അതിരൂപത ജനറല്‍ സെക്രട്ടറി സൈബി
അക്കര എന്നിവര്‍ പ്രസംഗിക്കും. 5.30ന് വളരാനും വളര്‍ത്താനും എ.കെ.സി.സി. ഒരു
കൈത്താങ്ങ് എന്ന വിഷയത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി
പ്രബന്ധം അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ടോണി ജോസഫ്, പ്രൊഫ.
ജോസുകുട്ടി ജെ. ഒഴുകയില്‍, ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ് വര്‍ഗീസ് മാവേലി
തുടങ്ങിയവര്‍ പ്രസംഗിക്കും. രാത്രി 7.15ന് സംഘടന പ്രവര്‍ത്തനത്തിലെ മാനുഷികമുഖം
എന്നവിഷയം എറണാകുളം അങ്കമാലി അതിരൂപത ഓര്‍ഗനൈസിംഗ് സെക്രട്ടറി വി. വി.
അഗസ്റ്റ്യന്‍ അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ്ജില്മോന് മഠത്തില്‍,
സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് കൂരമറ്റം തുടങ്ങിയവര്‍ പ്രസംഗിക്കും. രാത്രി 8.30ന്
കേരള വികസനത്തിന് സഭയുടെ സംഭാവനയും സഭയുടെ ഇന്നത്തെ പ്രസക്തിയും എന്ന വിഷയം കേരള
വിവരാവകാശ കമ്മിഷനംഗം ഡോ. കുര്യാസ് കുമ്പളക്കുഴി അവതരിപ്പിക്കും. കോതമംഗലം രൂപത
പ്രസിഡന്റ് ജിബോയിച്ചന്‍ വടക്കന്‍, ഇടുക്കി രൂപത ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ്
കോയിക്കല്‍ തുടങ്ങിവര്‍ പ്രസംഗിക്കും.<br />ഞായറാഴ്ച രാവിലെ 8.30ന് സംഘടന
പ്രവര്‍ത്തനത്തില്‍ മാധ്യമങ്ങളുടെ പ്രസക്തി എന്ന വിഷയം ദീപിക അസോസിയേറ്റ്
എഡിറ്റര്‍ റ്റി. സി. മാത്യു അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.
എ. വര്‍ഗീസ്, പാല രൂപത ജനറല്‍ സെക്രട്ടറി രാജീവ് ജോസഫ് തുടങ്ങിയവര്‍
പ്രസംഗിക്കും. 9.45ന് അല്മായ പ്രാധിനിത്യം സഭയില്‍ എന്ന വിഷയം സീറോ മലബാര്‍ സഭ
വക്താവ് ഫാ. പോള്‍ തേലക്കാട്ട് അവതരിപ്പിക്കും. മാനന്തവാടി രൂപത പ്രസിഡന്റ്
തോമസ് ആര്യമണ്ണില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി പെരുമാലില്‍, ഇടുക്കി രൂപത
പ്രസിഡന്റ് ജോസഫ് കുര്യന് ഏറമ്പടം, പാലാ രൂപത പ്രസിഡന്റ് സാജു അലക്സ്,
എറണാകുളം അങ്കമാലി അതിരൂപത ഡയറക്ടര്‍ ഫാ. ജോസ് തച്ചില്‍ തുടങ്ങിയവര്‍
പ്രസംഗിക്കും.<br />തലശ്ശേരി, മാനന്തവാടി, താമരശ്ശേരി, തൃശൂര്‍, ഇരിങ്ങാലക്കുട,
കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാല, ഇടുക്കി, കോതമംഗലം, എറണാകുളം
രൂപതകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പില്‍
പങ്കെടുക്കുന്നത്. കേരളത്തിന് പുറത്ത് നിന്നുള്ള പ്രതിനിധികളും
പങ്കെടുക്കുന്നുണ്ട്. </span></div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com0tag:blogger.com,1999:blog-585087740795946151.post-23719744773374117882012-06-27T22:31:00.003-07:002012-06-27T22:31:51.154-07:00മുവാറ്റുപുഴ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ അന്തീനോസിന് ഇടുക്കിയുടെ ചുമതല<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsdXntTAS2GWXEhbgn3LjWFqzdkmfHwdobosZsSVPUWM54SoZyW3Njq9ka19iCFyOWXoYE3vF6fDINvWuQDPldPFJrEPuX07eMHAKiOUiWMDpsRmHHO6R9LDX5uXDc1P0DipmpaPtIVzU/s1600/AnthimosMathews1-300x300.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsdXntTAS2GWXEhbgn3LjWFqzdkmfHwdobosZsSVPUWM54SoZyW3Njq9ka19iCFyOWXoYE3vF6fDINvWuQDPldPFJrEPuX07eMHAKiOUiWMDpsRmHHO6R9LDX5uXDc1P0DipmpaPtIVzU/s1600/AnthimosMathews1-300x300.jpg" /></a></div>
<br />
<span style="font-family: Meera; font-size: small;">കട്ടപ്പന: ഇടുക്കി
ഭദ്രാസനത്തിന്റെ സഹായമെത്രാനായി മുവാറ്റുപുഴ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്
മാര്‍ അന്തീനോസിന് അധിക ചുമതല. ഇന്നലെ കട്ടപ്പന സെന്റ് ജോര്‍ജ്ജ്
യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന ഭദ്രാസനയോഗത്തില്‍ ശ്രേഷ്ഠ
കാതോലിക്ക ബസേലിയോസ് പ്രഥമനാണ് ഇക്കാരം അറിയിച്ചത്. ഇടുക്കി
ഭദ്രാസനാധിപനായിരുന്ന കുര്യാക്കോസ് മാര്‍ ക്ലിമീസിനെ സാമ്പത്തിക
ക്രമക്കേടുകളെ തുടര്‍ന്ന് ഔദ്യോഗിക ചുമതലകളില്‍നിന്ന് മാറ്റുകയും
ശ്രേഷ്ഠ കാതോലിക്ക ബാവ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഇദ്ദേഹത്തെ ഭരണകാര്യങ്ങളില്‍ സഹായിക്കുന്നതിനാണ് ഡോ. മാത്യൂസ് മാര്‍
അന്തീനോസിനെ നിയോഗിച്ചിട്ടുള്ളത്. സാധാരണ ഭദ്രാസന കൗണ്‍സില്‍
യോഗങ്ങളില്‍നിന്ന് വ്യത്യസ്തമായി ശ്രേഷ്ഠ കാതോലിക്ക ബാവയുടെ
അധ്യക്ഷതയില്‍ കൂടിയ ഇന്നലത്തെ യോഗത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളെ
കൂടാതെ ഇടുക്കി ഭദ്രാസനത്തിന് കീഴിലുള്ള വിവിധ പള്ളികളില്‍നിന്നും എത്തിയ
വിശ്വാസികള്‍ക്കുകൂടി പ്രവേശനം അനുവദിച്ചിരുന്നു. ഭദ്രാസനത്തിനുകീഴില്‍ 8
മാസമായി മുടങ്ങിക്കിടന്നിരുന്ന വൈദികശമ്പളം വിതരണം ചെയ്യുന്നതിനായി
50,000 രൂപ കൗണ്‍സില്‍ സെക്രട്ടറിയെ കാതോലിക്കബാവ ഏല്‍പ്പിച്ചു.
കുര്യാക്കോസ് മാര്‍ ക്ലിമീസ് ഭദ്രാസന ചുമതല നിര്‍വഹിച്ചിരുന്ന
കാലഘട്ടത്തില്‍ സഭയുമായി ബന്ധപ്പെട്ട് ഉണ്ടായ സാമ്പത്തിക ബാധ്യതകള്‍ സഭാ
നേതൃത്വത്തിന്റെ ചുമതലയില്‍ പരിഹരിക്കും. വ്യത്യസ്ത മേഖലകളില്‍
ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതനായി ഭൂമി വാങ്ങിയിട്ടുള്ള സ്ഥലങ്ങളില്‍
ഉടന്‍ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും. 13 ഇടവക കളിലും 4 ചാപ്പലുകളിലും
നിന്ന് എത്തിയ 68 ഭദ്രാസന പ്രതിനിധികളെ കൂടാതെ 100 ഓളം വിശ്വാസികളും
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. കോതമംഗലം ബിഷപ്പ് ഡോ. കുര്യാക്കോസ്
മാര്‍ യൗസേബിയോസ്, ഇടുക്കി ഭദ്രാസന കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോണ്‍
പഞ്ഞിക്കാട്ടില്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. യോഗശേഷം കട്ടപ്പന
പള്ളിക്ക് പുറത്ത് കൂടിനിന്ന കത്തിപ്പാറത്തടം സെന്റ് ജോര്‍ജ്ജ്
യാക്കോബായ സുറിയാനി പള്ളിയില്‍നിന്ന് എത്തിയ ആളുകള്‍ തങ്ങള്‍ ഭദ്രാസന
സെക്രട്ടറിക്ക് ഒരു കത്ത് നല്‍കിയിരുന്നുവെന്നും ഇതിന് വിശദീകരണം
ലഭിക്കണമെന്നും ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത് നേരിയ സംഘര്‍ഷത്തിന്
കാരണമായി. കുര്യാക്കോസ് മാര്‍ ക്ലിമീസിനെ ചുമതലകളില്‍നിന്ന് നീക്കം
ചെയ്യുന്നതിന് വിശദീകരണം വേണമെന്നും ഇദ്ദേഹത്തിന്റെ സഹായംകൊണ്ടാണ്
ഇടുക്കി ഭദ്രാസനത്തിലെ പല പള്ളികളും പ്രവര്‍ത്തിക്കുന്നതെന്നും ഒരു വിഭാഗം
പുരോഹിതന്മാരുടെ സ്വാര്‍ത്ഥ താത്പര്യങ്ങളാണ് ക്ലിമീസിനെ പുറത്താക്കാന്‍
കാരണമായതെന്നും അവര്‍ വിളിച്ചുപറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍
പഞ്ഞിക്കാട്ടില്‍ ഇവര്‍ നല്കിയ കത്ത് കാതോലിക്ക ബാവയെ
ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദാഹം അതിന്മേല് ഉചിതമായ തീരുമാനം
പിന്നീട് അറിയിക്കാമെന്ന് ഉറപ്പ് നല്‍കിയന്നും മാധ്യമപ്രവര്‍ത്തകരോട്
പറഞ്ഞു. </span></div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com0tag:blogger.com,1999:blog-585087740795946151.post-2710637090346395122012-06-24T22:03:00.002-07:002012-06-24T22:03:21.781-07:00വിശുദ്ധ അല്‍ഫോ ന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനം ഒരുങ്ങുന്നു<div dir="ltr" style="text-align: left;" trbidi="on">
<span style="font-family: Meera; font-size: medium;">ഭരണങ്ങാനം: വിശുദ്ധ അല്‍ഫോ ന്‍സാമ്മയുടെ തിരുനാളിന്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന ഭക്തലക്ഷങ്ങളെ വരവേല്‍ക്കാന്‍
ഭരണങ്ങാനം ഒരുങ്ങുന്നു. ജൂലൈ 19 മുതല്‍ 28 വരെയാണു തിരുനാള്‍. കരിമരുന്നു
കലാപ്രകടനങ്ങളും വാദ്യഘോഷങ്ങളും ഒഴിവാക്കിയാണു തിരുനാള്‍ ആഘോഷിക്കുന്നത്. 12 വൈദിക
മേലധ്യക്ഷന്മാരടക്കം 72 കാര്മികര് തിരുനാള്‍ ദിനങ്ങളില്‍
ഭരണങ്ങാനത്തെത്തും.<br /><br />ജൂലൈ 19-ന് രാവിലെ 10.45ന് മാര്‍ ജോസഫ്
കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. 27 വരെയുള്ള തീയതികളില്‍ എല്ലാ ദിവസവും
രാവിലെ 5.30, 6.30, 8.30, 11.00, വൈകുന്നേരം 5.00 എന്നീ സമയങ്ങളില്‍ വിശുദ്ധ
കുര്‍ബാന. എല്ലാ ദിവസങ്ങളിലും വൈകുന്നേരം 6.30ന് ജപമാല മെഴുകുതിരി
പ്രദക്ഷിണവുമുണ്ട്. എല്ലാദിവസവും 11-നുള്ള വിശുദ്ധകുര്‍ബാന വൈദിക
മേലധ്യക്ഷന്മാരുടെ മുഖ്യകാര്‍മികത്വത്തിലാണു നടക്കുന്നത്.<br /><br />സീറോ മലങ്കര സഭ
മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആര്‍ച്ച്ബിഷപ്
മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ്
പള്ളിക്കാപറമ്പില്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ ജയിംസ് പഴയാറ്റില്‍,
ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ബിഷപ് ഡോ. ജോസഫ് കരിയില്‍, മാര്‍ ജോസഫ്
പാസ്റ്റര്‍ നീലങ്കാവില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ലോറന്‍സ് മുക്കുഴി,
മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ
കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും.<br /><br />പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 28-നു
രാവിലെ അഞ്ചിനു ഫാ. ഫ്രാന്‍സിസ് വടക്കേലും ആറിനു വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന
കേന്ദ്രം റെക്ടര്‍ റവ. ഡോ. ജോസഫ് തടത്തിലും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
ഏഴിന് നേര്‍ച്ചയപ്പം ആശീര്‍വദിക്കല്‍. 7.15-ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍
വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 8.30-ന് ഫാ. മാത്യു മുണ്ടുവാലയില്‍, 9.15ന് ഫാ.
അഗസ്റ്റിന് പെരുമറ്റം എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കൂര്‍ബാന. 10ന്
മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഇടവക ദേവാലയത്തില്‍
തിരുനാള്‍ റാസ. ഫാ. തോമസ് മണ്ണൂര്‍, ഫാ. ജോസഫ് സ്രാമ്പിക്കല്‍, എന്നിവര്‍
സഹകാര്‍മികരാവും.<br /><br />തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. ജോസഫ് തടത്തില്‍,
ഫാ. ജോര്‍ജ് കാവുംപുറത്ത്, ഫാ. തോമസ് കാലാച്ചിറയില്‍, ഫാ. ജോസഫ് മണിയംചിറ, ഫാ.
മൈക്കിള്‍ നരിക്കാട്ട്്, ഫാ. മാത്യു മുണ്ടുവാലയില്‍, ഫാ. തോമസ്
കളത്തിപുല്ലാട്ട്് എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാള്‍ ദിനങ്ങള്‍ക്കായുള്ള
ക്രമീകരണങ്ങള്‍ തീര്‍ഥാടനകേന്ദ്രത്തില്‍ നടക്കുന്നത്. </span></div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com0tag:blogger.com,1999:blog-585087740795946151.post-28125601536952074932012-06-24T22:02:00.001-07:002012-06-24T22:02:05.974-07:00ജീവന് ഭീഷണിയെന്ന്; കുര്യാക്കോസ് മാര്‍ ക്ലിമീസ് അരമനവിട്ടു<div dir="ltr" style="text-align: left;" trbidi="on">
കട്ടപ്പന (ഇടുക്കി): യാക്കോബായസഭ ഇടുക്കി ഭദ്രാസനാധിപന്‍ കുര്യാക്കോസ്
മാര്‍ ക്ലിമീസ് കട്ടപ്പനയിലെ അരമനവിട്ടു. ജീവനു ഭീഷണിയുണ്ടെന്നു പറഞ്ഞാണ്
അദ്ദേഹം അരമന വിട്ടുപോയത്. മാര്‍ ക്ലിമീസിന്റെ ഡ്രൈവറും രണ്ട്
ചെമ്മാച്ചന്മാരും അരമനവിട്ടുപോയി. <br /><br />സഭാ ആസ്ഥാനത്ത് തിങ്കളാഴ്ച
സുനഹദോസ് നടക്കാനിരിക്കെയാണ് കുര്യാക്കോസ് മാര്‍ ക്ലിമീസുംമറ്റും അരമന
വിട്ടുപോയത്. ആരെങ്കിലും വീട്ടിലെത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍
അദ്ദേഹം അയല്‍വാസികളോട് പറഞ്ഞിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്നും
അയല്ക്കാരോടു പറഞ്ഞിട്ടുണ്ട്. <br /><br />മെത്രാപ്പോലീത്ത 48 ലക്ഷം രൂപ
നല്‍കാനുണ്ടെന്നുപറഞ്ഞ് കഴിഞ്ഞ വ്യാഴാഴ്ച അപരിചിതരായ ചിലര്‍ അരമനയിലെത്തി
ബഹളംവച്ചിരുന്നു. കാറിന്റെ ഡ്രൈവറെ കെയേറ്റംചെയ്യാനും ശ്രമിച്ചു.
അരമനയില്‍നിന്ന് ഇറങ്ങി ഓടിയ കാര്‍ഡ്രൈവര്‍ അയല്‍വാസിയുടെ
വീട്ടില്‍ക്കയറിയാണ് രക്ഷപ്പെട്ടത്. ഓട്ടത്തിനിടെ റോഡില്‍വീണ് ഇദ്ദേഹത്തിന്
പരിക്കേല്‍ക്കുകയും ചെയ്തു.<br /><br />എറണാകുളത്തുനിന്നെന്നു പറഞ്ഞെത്തിയ ഇവര്‍ അരമനമുറിയുടെ കതക് തള്ളിത്തുറക്കാന്‍ ശ്രമിച്ചു. <br /><br />ബഹളം
കേട്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. കട്ടപ്പന സി.ഐ. റെജി എം.
കുന്നിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്സംഘമെത്തിയാണ് ഇവരെ
പറഞ്ഞയച്ചത്. <br /><br />കുര്യാക്കോസ് മാര്‍ ക്ലിമീസ് 48 ലക്ഷം രൂപ
നല്‍കാനുണ്ടെന്നു പറഞ്ഞാണ് ഇവര്‍ ബഹളംവച്ചത്. ഇതിനു തെളിവായി അദ്ദേഹം
ഒപ്പുവെച്ചതെന്നു പറഞ്ഞ് ഉടമ്പടി നാട്ടുകാരെയും പോലീസിനെയും കാണിച്ചു.
എന്നാല്‍ ഇരുകൂട്ടരും പരാതി നല്കാത്തതിനാല് കേസെടുക്കാതെ പോലീസ്
തിരിച്ചുപോയി. <br /><br />കുര്യാക്കോസ് മാര്‍ ക്ലിമീസിനെ യാക്കോബായസഭ ഇടുക്കി
ഭദ്രാസനാധിപന്റെ ഔദ്യോഗികചുമതലയില്‍നിന്ന് രണ്ടാഴ്ചമുമ്പാണ് നീക്കിയത്.
തുടര്‍ന്ന് അദ്ദേഹത്തെ ചുമതലയില്‍നിന്ന് ഒഴിവാക്കിയ ശ്രേഷ്ഠ കാതോലിക്കാബാവ
ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കല്പന പള്ളികളില്‍ വായിച്ചു.
ഭദ്രാസനത്തിന്റെ ചുമതല ശ്രേഷ്ഠ കാതോലിക്കാബാവ ഏറ്റെടുത്തതായും
കല്പനയിലുണ്ടായിരുന്നു. <br /><br />മൂന്നുവര്‍ഷം മുന്‍പാണ് ഇടുക്കി ഭദ്രാസനം
തുടങ്ങിയത്. അന്നുമുതല്‍ ഭദ്രാസനത്തിന്റെ ചുമതല വഹിച്ചുവരികയായിരുന്നു,
കുര്യാക്കോസ് മാര്‍ ക്ലിമീസ്. ഇടുക്കി ഭദ്രാസനത്തിന്റെ ചുമതലയില്‍നിന്ന്
നീക്കംചെയെ്തങ്കിലും കട്ടപ്പനയിലെ അരമനയില്‍ത്തന്നെയായിരുന്നു
താമസിച്ചിരുന്നത്. </div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com0tag:blogger.com,1999:blog-585087740795946151.post-8123335147425715452012-06-23T01:53:00.000-07:002012-06-23T01:53:14.634-07:00കേരള വികസനത്തിനു ദിശാബോധം പകര്‍ന്ന വൈദികന്<div dir="ltr" style="text-align: left;" trbidi="on">
<span style="font-family: Meera; font-size: medium;"><br />കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പാറത്തോട് ഗ്രാമത്തില്‍ ഫാ.
മാത്യു വടക്കേമുറി അത്ഭുതങ്ങളാണു കാഴ്ചവച്ചത്. കാര്‍ഷികമേഖലയിലെ വികസനത്തിന്റെ
അനന്യമായ സാധ്യതകള്‍ കണെ്ടത്തി അതു ഗ്രാമങ്ങളില്‍ ആവിഷ്കരിച്ചു. കാല്
നൂറ്റാണ്ട് മുമ്പ് അന്നത്തെ സമൂഹത്തിനു ചിന്തിക്കാനാവാത്ത കാര്യങ്ങളാണു
വടക്കേമുറിയച്ചന്‍ എന്ന ധിഷണാശാലി നടപ്പാക്കിയത്. മറ്റാരും കൈവക്കാന്‍ തയാറാകാതെ
മടിച്ചുനിന്ന രംഗങ്ങളില്‍ ധൈര്യപൂര്‍വം മുന്നിട്ടിറങ്ങി. വടക്കേമുറിയച്ചന്റെ മനസ്
എന്നും പുത്തന്‍ പദ്ധതികളുടെ ഒഴിയാത്ത പണിപ്പുരയായിരുന്നു.<br /><br />കാഞ്ഞിരപ്പള്ളി
രൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന ഏജന്‍സിയായി 1977-ല്‍ മലനാട് ഡവലപ്മെന്റ് സൊസൈറ്റി
(എംഡിഎസ്) രൂപീകൃതമായപ്പോള്‍ സെക്രട്ടറിയായി ചുമതലയേറ്റ ഫാ. മാത്യു വടക്കേമുറി
2001 വരെ ഇതിനു നേതൃത്വം വഹിച്ചു. അച്ചന് നടപ്പാക്കിയ പദ്ധതികള്‍
കൂട്ടിവായിച്ചാല്‍ ഒരു പുരുഷായുസില്‍ ഇത്രയേറെ കാര്യങ്ങള്‍ എങ്ങനെ
ചെയ്തുതീര്ക്കാനാകുമെന്നു ചിന്തിച്ചുപോകാം.<br /><br />പാവപ്പെട്ട ജനവിഭാഗങ്ങളുടെ
ഉന്നമനത്തിനായി അവരുടെ പക്ഷം ചേര്‍ന്നു അവരോടൊപ്പം അച്ചനും ജീവിച്ചു.
എരത്വാപ്പുഴയിലെ മലവേടകോളനിയില് സാക്ഷരതാപ്രവര്ത്തകനായും കണമലയില്‍ പാലം പണിയാന്‍
നാട്ടുകാര്‍ക്കൊപ്പം കല്ലുചുമക്കുന്ന ശ്രമദാനക്കാരനായും പാറത്തോട് എംഡിഎസ്
വളപ്പില്‍ തൂമ്പയെടുത്തു കിളയ്ക്കുന്ന കര്‍ഷകനായും അച്ചനെ സമൂഹം കണ്ടു. ടാറ്റ
കമ്പനിയുടെ 501 ബാര്‍ സോപ്പുമായി ഏറ്റുമുട്ടാന്‍ പാറത്തോട് ഗ്രാമത്തില്‍ അച്ചന്
സോപ്പു നിര്‍മിച്ചു. വി ടു, ചാവി തീപ്പെട്ടികളെ തോല്‍പ്പിക്കാന്‍ മലനാട്
തീപ്പെട്ടി വിപണിയിലിറക്കി. മില്‍മയ്ക്കൊപ്പം മലനാട് പാല് കേരളത്തില്‍ ഒഴുക്കി.
മലനാട് തേന്‍ അന്‍പതോളം രാജ്യങ്ങളിലേക്കു കയറ്റി അയച്ചു. കാഞ്ഞിരപ്പള്ളിയില്‍
പട്ടുസാരി നെയ്തു നാട്ടിന്‍പുറങ്ങളില്‍ വിറ്റു. പാവങ്ങള്‍ക്കു തൊഴില്‍
എന്നതായിരുന്നു അച്ചന്റെ ലക്ഷ്യം.<br /><br />പാറത്തോട്ടിലുള്ള മലനാട് കാമ്പസ്
സുസ്ഥിര വികസന മാതൃകകളുടെ പരീക്ഷണശാലയും പാഠശാലയുമായി അച്ചന് വളര്‍ത്തിയെടുത്തു.
പാറത്തോട്ടിലെ എംഡി എസ് ട്രെയിനിംഗ് സെന്ററില്‍ മാത്രം ഇന്ന് 150ല്‍ ഏറെപ്പേര്‍
ജോലി ചെയ്യുന്നു.<br /><br />നിത്യവൃത്തിക്കു വകതേടിയ ക്ഷീര കര്‍ഷകര്‍ക്കു
ഒരാശ്വാസത്തിന്റെ സേവനസ്പര്ശവുമായി 1993 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മലനാട്
മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയാണ് വടക്കേമുറിയച്ചന്റെ പ്രവര്‍ത്തന
മേഖലയിലെ മറ്റൊരു നാഴികക്കല്ല്. പ്രാദേശിക ക്ഷീരോല്പാദക സംഘങ്ങള്‍ വഴി
സമാഹരിക്കുന്ന പാല് സംസ്കരിച്ചു വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ
പദ്ധതിയുടെ ഭാഗമായി പാറത്തോട്ടില്‍ മില്‍ക്ക് പാസ്ചറൈസേഷന് പ്ലാന്റും ഇടുക്കി
ജില്ലയിലെ അണക്കരയില്‍ മില്‍ക്ക് ചില്ലിംഗ് പ്ലാന്റും സ്ഥാപിച്ചു. പ്രതിദിനം 1.25
ലക്ഷം ലിറ്റര്‍ പാല് വിപണിയില്‍ എത്തിക്കാന്‍ വേ സംവിധാനങ്ങളുമായി ഇന്നു ഈ
കര്‍ഷകമുന്നേറ്റം ഏറെ വളര്‍ന്നു കഴിഞ്ഞു.<br /><br />സ്വകാര്യമേഖലയിലെ ആദ്യ പാല്‍പ്പൊടി
നിര്‍മാണ യൂണിറ്റിനു പാറത്തോട്ടില്‍ ആരംഭം കുറിച്ചു. റബര്‍ബോര്‍ഡ് ദേശീയതലത്തില്‍
നടപ്പാക്കിക്കൊണ്ടിരിക്കുന്ന തേനീച്ച കോളനി വിതരണ പദ്ധതിക്കു പ്രേരകമായത് ഫാ.
മാത്യു വടക്കേമുറിയുടെ നേതൃത്വത്തില്‍ 1987ല്‍ മലനാട് ഡവലപ്മെന്റ് സൊസൈറ്റി
ആരംഭം കുറിച്ച തേനീച്ച പദ്ധതിയാണ്. പദ്ധതിയുടെ പ്രയോജനവും പ്രാധാന്യവും
തിരിച്ചറിഞ്ഞ റബര്‍ബോര്‍ഡ് സ്കീം ഏറ്റെടുത്തു നടപ്പാക്കുകയായിരുന്നു. തേന്‍ സംഭരണ
രംഗത്തും വടക്കേമുറിയച്ചന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്.<br /><br />തേനീച്ച
വളര്‍ത്തലില്‍ കര്‍ഷകര്‍ക്കു നിരന്തരം പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചും തേനീച്ച
വളര്‍ത്തല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയും തേനീച്ച വളര്‍ത്തല്‍
വ്യാപകമാക്കി.<br /><br />1991-92 കാലഘട്ടത്തില്‍ തായ്സാക്ബ്രൂഡ് രോഗംമൂലം
കേരളത്തിലെ തേനീച്ച പാടേ നശിച്ചപ്പോള്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുവാന്‍
അച്ചന്റെ നേതൃത്വത്തില്‍ ഹരിയാനയില്‍നിന്ന് മെല്ലിഫ്രാ ഇനത്തില്‍പ്പെട്ട
ഇറ്റാലിയന്‍ തേനീച്ചകളെ എത്തിച്ചു കര്‍ഷകര്‍ക്കു വിതരണം ചെയ്തു. ആയിരത്തോളം
തേനീച്ച കോളനികളാണു റെയില്‍മാര്‍ഗം കേരളത്തില്‍ എത്തിച്ചത്.<br /><br />പാറത്തോട്ടില്‍
വടക്കേമുറിയച്ചന്‍ ആരംഭം കുറിച്ച തേന്‍സംഭരണ - സംസ്കരണ യൂണിറ്റ് ഇന്നു
കേരളത്തില്‍ ഏറ്റവും കൂടുതല്‍ തേന്‍ സംഭരിച്ചു സംസ്കരിക്കുന്ന യൂണിറ്റാണ്. തേന്‍
അഗ്മാര്‍ക്ക് ചെയ്യുവാന്‍ കേന്ദ്ര ഗവണ്മെന്റ് അംഗീകാരമുള്ള ലബോറട്ടറി
സന്നദ്ധമേഖലയില്‍ ആദ്യമായി സ്ഥാപിച്ചതും ഇദ്ദേഹം തന്നെ. 1993-ല്‍ തെക്കേ ഇന്ത്യയിലെ
തേനീച്ച കര്‍ഷകരെയും സംഘടനകളെയും ഒരുമിച്ചുചേര്‍ത്തു സൗത്ത് ഇന്ത്യന്‍
ബീകീപ്പേഴ്സ് ഫെഡറേഷനു രൂപം നല്കി. കേന്ദ്ര കാര്‍ഷിക മന്ത്രാലയം ബീ ബോര്‍ഡ്
മെംബറായി അച്ചനെ തെരഞ്ഞെടുക്കുകയും പ്രത്യേക പുരസ്കാരം നല്കി ആദരിക്കുകയും
ചെയ്തു.<br /><br />ദിശാബോധം പകര്‍ന്ന ഗവേഷകന്<br /><br />കാഞ്ഞിരപ്പള്ളി: ഊര്‍ജ വികസന
രംഗത്തുള്ള വടക്കേമുറിയച്ചന്റ സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ല. ബയോഗ്യാസ്
പ്ലാന്റുകള്‍ കേരളത്തില്‍ ജനകീയമാക്കിയതും വ്യാപകമായി പ്രചരിപ്പിച്ചതും കേരളത്തില്‍
ആദ്യമായി ജനതാ മോഡല്‍ ബയോഗ്യാസ് പ്ലാന്റും ഡൂം മോഡല്‍ ബയോഗ്യാസ് പ്ലാന്റും
അവതരിപ്പിച്ചതും അച്ചന്റെ നേതൃത്വത്തിലാണ്. ബയോഗ്യാസ് പ്ലാന്റുകളുടെ പ്രവര്‍ത്തന
ചെലവ് ഗണ്യമായി കുറച്ച ഫെറോസിമന്റ് ബയോഗ്യാസ് പ്ലാന്റുകള്‍ ഇന്ത്യയില്‍ ആദ്യമായി
രൂപകല്പന ചെയ്തു. മലനാട് ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 22000ല്‍
അധികം ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിച്ചു നല്കി. റബ്ബര്‍ഷീറ്റ് അടിക്കുമ്പോള്‍
പുറംതള്ളുന്ന മലിനജലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റുകള്‍ക്ക്
തുടക്കമിട്ടു. തുടര്‍ന്നു റബര്‍ബോര്‍ഡുമായി സഹകരിച്ച്് ഇതിനു സബ്സിഡി
ലഭ്യമാക്കുവാനും അച്ചന്റെ ശ്രമഫലമായി സാധിച്ചു.<br /><br />ബയോഗ്യാസ് നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകവും കാര്യക്ഷമവുമാക്കുവാന്‍ ഈ രംഗത്തു
പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ ദേശീയശൃംഖല രൂപീകരിക്കുവാന്‍
മുന്നിട്ടിറങ്ങി. കേരളം, ഗോവ, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി,
ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ള സന്നദ്ധസംഘടനകളെ ബന്ധപ്പെടുത്തി 1993ല്‍
വടക്കേമുറിയച്ചന്‍ രൂപം നല്കിയ `സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് ഏജന്‍സി'
(എസ്ഡിഎ)യുടെ നേതൃത്വത്തില്‍ 64000ല്‍ അധികം ബയോഗ്യാസ് പ്ലാന്റുകളാണ് തെക്കേ
ഇന്ത്യയില്‍ നിര്‍മിച്ചത്. കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകൃത നോഡല്‍ ഏജന്‍സിയായി
എസ്ഡിഎയ്ക്ക് അംഗീകാരം ലഭിച്ചതും എസ്ഡിഎയുടെ ചെയര്‍മാനായ അച്ചന്റെ
ശ്രമഫലമായാണ്.<br /><br />ഭവനരഹിതര്‍ക്കു പാര്‍പ്പിടം ഒരുക്കുവാന്‍ വടക്കേമുറിയച്ചന്‍
എക്കാലവും മുമ്പന്തിയിലായിരുന്നു. വിവിധ പദ്ധതികളിലായി 12000ല്‍ അധികം വീടുകള്‍
പൂര്‍ത്തിയാക്കുവാന്‍ മലനാട് ഡവലപ്മെന്റ് സൊസൈറ്റിക്കു കഴിഞ്ഞു. മഹാജൂബിലി
സ്മാരകമായി രണ്ടായിരാമാണ്ടില്‍ 2000 വീട് എന്ന സ്വപ്നപദ്ധതി ആവിഷ്കരിച്ചു.
പദ്ധതി പൂര്ണതിയെലിത്തിയപ്പോള് മൂവായിരത്തില്‍പ്പരം വീടുകള്‍
പൂര്‍ത്തിയാക്കുവാന്‍ കാഞ്ഞിരപ്പള്ളി രൂപതയ്ക്കു സാധിച്ചതിന്റെ പിന്നിലെ ചാലകശക്തി
അച്ചനായിരുന്നു.<br /><br />വിദ്യാഭ്യാസമേഖലയിലും അനുകരണീയമായ സംഭാവനകള്‍ നല്കി. പ്രീ
പ്രൈമറി വിദ്യാഭ്യാസ രംഗത്തു ഏകീകൃത പാഠ്യക്രമം ആവിഷ്കരിക്കുവാനും പ്രകൃതി സൗഹൃദ
പഠനക്രമം അനുവര്‍ത്തിക്കുവാനും 1988ല്‍ വടക്കേമുറിയച്ചന്റെ നേതൃത്വത്തില്‍ സൊസൈറ്റി
ആരംഭിച്ച നഴ്സറി സ്കൂള്‍ വിദ്യാഭ്യാസ വികസന പദ്ധതിവഴി കഴിഞ്ഞു. കോട്ടയം, ഇടുക്കി,
പത്തനംതിട്ട ജില്ലകളിലായി 120ല്‍ ഏറെ നേഴ്സറി സ്കൂളുകളെ പദ്ധതിയുടെ ഭാഗമായി
ഏകോപിപ്പിക്കുവാനും പഠനോപകരണങ്ങളും കളിക്കോപ്പുകളും തയാറാക്കി നല്കുവാനും കഴിഞ്ഞു.
ഈ പാഠ്യക്രമം പിന്നീട് വിവിധ ഏജന്‍സികള്‍ വ്യാപകമായി ഏറ്റെടുക്കുവാന്‍
മുന്നോട്ടുവന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ അഭിമാന സ്ഥാപനമായ അമല്‍ ജ്യോതി
എന്‍ജിനിയറിംഗ് കോളജ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി
മുന്നിട്ടിറങ്ങിയതും വടക്കേമുറിയച്ചനാണ്.<br /><br />പാലും തേനും ഒഴുക്കി
വികസനവിപ്ലവം<br /><br />കാഞ്ഞിരപ്പള്ളി: കര്‍ഷകമുന്നേറ്റങ്ങളും കര്‍ഷക കൂട്ടായ്മകളും
വഴി മാത്രമേ കര്‍ഷകനു സ്ഥാപിത താല്പര്യക്കാരുടെയും കുത്തക വ്യവസായികളുടെയും
ഇടത്തട്ടുകാരുടെയും ചൂഷണത്തില്‍ നിന്ന് മോചിതരാകുവാന്‍ കഴിയൂ എന്ന്
വിശ്വസിച്ചിരുന്ന വടക്കേമുറിയച്ചന്‍ കര്‍ഷക സമൂഹങ്ങളുടെ
ഉയിര്‍ത്തെഴുന്നേല്‍പ്പിനായി ഒട്ടേറെ സംരഭങ്ങള്‍ക്ക് നേതൃത്വം നല്കി.
ഇടുക്കിയില്‍ ചെറുകിട കര്‍ഷകരെ ഒരുമിച്ചുകൊണ്ടു ആരംഭിച്ച മലനാട് ഫാര്‍മേഴ്സ്
സൊസൈറ്റികളും സുഗന്ധവിള കര്‍ഷകരെ കോര്ത്തിണക്കിസ്പൈസസ് ഫാര്‍മേഴ്സ്
സൊസൈറ്റികളും കര്‍ഷകര്‍ക്ക് പുതിയ ദിശാബോധം ലഭിക്കുവാന്‍ സഹായകമായി. ഹൈറേഞ്ച്
മേഖലയിലെ ഒമ്പത് ഗ്രാമങ്ങളിലെ ചെറുകിട തേയില കര്‍ഷകരെ സംഘടിപ്പിച്ചു രൂപം നല്കിയ
മലനാട് ടീ ഫാര്‍മേഴ്സ് സൊസൈറ്റി കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന കൊളുന്ത്
ഇടനിലക്കാരെ ഒഴിവാക്കി സംസ്കരിക്കുവാന്‍ വാളാഡിയില്‍ സ്വന്തമായി ടീ ഫാക്ടറി
സ്ഥാപിച്ചു.<br /><br />ഹൈറേഞ്ചിലെ കര്‍ഷകരുടെ അഭിവൃദ്ധിക്കായി ഏലംകൃഷി വികസനപദ്ധതി
നടപ്പാക്കിയ അച്ചന് നെറ്റിത്തൊഴുവിലും കൊച്ചറയിലും സ്റ്റോറുകള്‍ ആരംഭിച്ചു. റബര്‍
ബോര്‍ഡുമായി സഹകരിച്ചു 1981ല്‍ അച്ചന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നിര്‍ധനര്‍ക്കു
റബര്‍കൃഷി പദ്ധതി 4200ല്‍ ഏറെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കു രക്ഷാമാര്‍ഗമായി.
മലനാട് ഡവലപ്മെന്റ് സൊസൈറ്റി 1981ല്‍ ആരംഭിച്ച ഗ്രാമതല കര്‍ഷക യൂണിറ്റുകള്‍
മാതൃകയാക്കിയാണ് റബര്‍ബോര്‍ഡ് പിന്നീട് ആയിരത്തിലധികം റബര്‍ ഉല്പാദകസംഘങ്ങള്
കേരളത്തിലും പുറത്തുമായി രൂപീകരിക്കുവാന്‍
മുന്നിട്ടിറങ്ങിയത്.<br /><br />മള്‍ബറികൃഷിയും പട്ടുനൂല്‍പ്പുഴു വളര്‍ത്തലും
കേരളത്തില്‍ ആദ്യമായി വ്യാപകമായി പ്രചരിപ്പിച്ചത് വടക്കേമുറിയച്ചനാണ്.
പ്രകൃതിസംരക്ഷണ പ്രവര്‍ത്തനരംഗത്ത് മലനാട് ഡവലപ്മെന്റ് സൊസൈറ്റി കൈവരിച്ച
നേട്ടങ്ങള്‍ക്കു പിന്നിലും വടക്കേമുറിയച്ചന്റെ ദീര്‍ഘവീക്ഷണവും വികേന്ദ്രീകൃത വികസന
ദര്‍ശനവുമാണ് ഉള്ളത്. കുടിവെള്ള പ്രതിസന്ധി പരിഹരിക്കുവാന്‍ മഴവെള്ള സംഭരണം
വ്യാപകമാക്കാന്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതു അച്ചനാണ്. മഴവെള്ള
സംഭരണികള്‍ നിര്‍മിക്കുവാന്‍ ഫെറോസിമന്റ് സാങ്കേതിക വിദ്യ കേരളത്തില്‍ ആദ്യമായി
മലനാട് ഡവലപ്മെന്റ് സൊസൈറ്റിയാണ് നടപ്പാക്കിയത്. ഫെറോസിമന്റ് സാങ്കേതിക
വിദ്യയ്ക്കു സര്‍ക്കാര്‍തലത്തില്‍ അംഗീകാരം നേടുന്നതില്‍ വിജയിച്ച അച്ചന്
കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ മഴവെള്ള സംഭരണ സംവിധാനം നിര്‍ബന്ധമാക്കുന്ന നിയമം
സര്‍ക്കാര്‍ തലത്തില്‍ ആവിഷ്കരിക്കുന്നതിനു പിന്നിലും പ്രേരകശക്തിയായി
വര്‍ത്തിച്ചു.<br /><br />ജൈവസൗഹൃദ ഉല്പന്നങ്ങള് നിര്‍മിച്ചു വിപണിയില്‍ എത്തിച്ചും
നീര്‍ത്തട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയും പ്രകൃതി സാഹോദര്യ
ഗ്രൂപ്പുകള്‍ പ്രാദേശികമായി രൂപീകരിച്ചും ജൈവകൃഷി പ്രോത്സാഹിപ്പിച്ചും വികസന
പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതിക മാനം നല്കുവാന് സാധിച്ചു.<br /><br />ഇടുക്കി
ജില്ലയിലെ കരുണാപുരത്തും കോട്ടയം ജില്ലയിലെ പനക്കച്ചിറയിലും ആലപ്പുഴ ജില്ലയിലെ
പുളിങ്കുന്നിലും 1999 ല്‍ വടക്കേമുറിയച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ച സുസ്ഥിര
കുടിവെള്ള പദ്ധതി കേരളത്തിനു മുഴുവന്‍ മാതൃകയായ നീര്‍ത്തടവികസന മോഡലായി
ശ്രദ്ധിക്കപ്പെട്ടു. 1997ല്‍ ഇടുക്കി ജില്ലയില്‍ ആരംഭിച്ച ജൈവകര്‍ഷക കൂട്ടായ്മകളും
തുടര്‍ച്ചയായി രൂപീകരിച്ച സഹ്യസാനു ജൈവഗ്രാമപദ്ധതിയും പുതിയ കാര്‍ഷിക ശൈലികള്‍ക്കു
കളമൊരുക്കി.<br /><br />ഗ്രാമീണവികസനത്തില്‍ പുത്തന്‍പാതകള്‍<br /><br />കാഞ്ഞിരപ്പള്ളി:
തൊഴില്‍രഹിതരെ സംഘടിപ്പിച്ചു നിരവധി സഹകരണപ്രസ്ഥാനങ്ങള്‍ക്കും സ്വതന്ത്ര വ്യവസായ
യൂണിറ്റുകള്‍ക്കും വടക്കേമുറിയച്ചന്‍ ആരംഭം കുറിച്ചു. പാറത്തോട്ടില്‍
പ്രവര്‍ത്തിക്കുന്ന വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയായ വീമന്‍സ്, 1981ല്‍
കാഞ്ഞിരപ്പള്ളിയില്‍ ആരംഭിച്ച മലനാട് കരകൗശല സംഘം, റബര്‍ ഡോര്‍ മാറ്റുകള്‍
നിര്‍മിച്ച് വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്തുകൊണ്ടിരുന്ന പ്രിയാസ്, കപ്പാട്
വനിതാ ഇന്‍ഡസ്ട്രിയല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി, മണിപ്പുഴയില്‍
പ്രവര്‍ത്തിച്ചിരുന്ന മില്‍, പാറത്തോട്ടിലെ ഫ്രസ് റബര്‍ ഇന്‍ഡസ്ട്രീസ്, മലനാട്
ഹരിജന്‍ വനിതാ ഹാന്റിക്രാഫ്റ്റ് ഇന്‍ഡസ്ട്രിയല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി
എന്നിവ അച്ചന് നേതൃത്വം കൊടുത്ത് ആരംഭിച്ച വ്യവസായ
സംരംഭങ്ങളാണ്.<br /><br />മൃഗസംരക്ഷണ രംഗത്തും ചില നൂതനമുന്നേറ്റങ്ങള്ക്കു
വടക്കേമുറിയച്ചന്‍ തുടക്കം കുറിച്ചു. നാടന്‍ ആടുകളുടെ വര്‍ഗഗുണം
വര്‍ധിപ്പിക്കുവാന്‍ ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിന്നു ജമുനാപ്യാരി ആടുകളെ
കേരളത്തില്‍ കൊണ്ടുവന്നു ചെറുകിട കര്‍ഷകര്‍ക്കു വിതരണം ചെയ്തു.
കാലിവളര്‍ത്തലുകാര്‍ക്കു കാലികള്‍ക്കുള്ള കൃത്രിമ ബീജസങ്കലന സൗകര്യം പ്രാദേശികമായി
ലഭ്യമാക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി.<br /><br />വേദനിക്കുന്നവര്‍ക്കു നല്ല
സമറായന്<br /><br />കാഞ്ഞിരപ്പള്ളി: വേദനിക്കുന്ന മനുഷ്യരുടെ കണ്ണുനീര് ഒപ്പുവാന്‍
ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ കടന്നു വടക്കേമുറിയച്ചന്‍ ചെന്നു. 1999ല്‍
ചുഴലി കൊടുങ്കാറ്റ് ദുരന്തം വിതച്ച ഒറീസയിലെ ജഗ്സിംഗ്പൂര്, കേന്ദ്രപഡ
ജില്ലകളില്‍ വടക്കേമുറിയച്ചന്റെ നേതൃത്വത്തില്‍ 56 സന്നദ്ധപ്രവര്‍ത്തകള്‍
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അടിയന്തര ചികിത്സാസഹായം എത്തിച്ചും
ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തും വീടുകള്‍ നിര്‍മിച്ചു നല്‍കിയും
ദുരിതബാധിതരുടെ ക്ലേശങ്ങള്‍ ദുരീകരിക്കാന്‍ അച്ചന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍
രാപകല്‍ അത്യധ്വാനം ചെയ്തു. ചുഴലിക്കൊടുങ്കാറ്റില്‍ നിലംപറ്റിയ അംബസാള്
ഗവണ്മെന്റ് സ്കൂളിന്റെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിച്ചു പ്രവര്‍ത്തനയോഗ്യമാക്കി.
കുടിവെള്ള ടാങ്കും കക്കൂസും നിര്‍മിച്ചു നല്കി. ഈ സ്കൂളിലെ കുട്ടികളുമായി
തുടര്‍ന്നും ബന്ധപ്പെടുവാന്‍ ലക്ഷ്യമിട്ടു പാവപ്പെട്ടവരായ 24 കുട്ടികളെ
സ്പോണ്സര് ചെയ്ത ശേഷമാണു അച്ചന്റെ നേതൃത്വത്തിലുള്ള സംഘം ദുരന്തഭൂമിയില്‍നിന്നു
മടങ്ങിയത്.<br /><br />നിസ്വാര്‍ത്ഥ സേവനത്തിന്റെ സാക്ഷ്യം: മാര്‍
അറയ്ക്കല്‍<br /><br />കാഞ്ഞിരപ്പള്ളി: നാലു പതി റ്റാണ്ടുകാലം സാമൂഹ്യക്ഷേമ വികസന
രംഗത്തു നിറഞ്ഞുനിന്ന് ജാതിമതഭേദമെന്യേ സകല മനുഷ്യരുടെയും സമഗ്രവികസനം
ലക്ഷ്യമാക്കി ജീവിച്ച മാത്യു വടക്കേമുറിയച്ചന്റെ നിര്യാണം സഭയ്ക്കും
പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്നു കാഞ്ഞിര പ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു
അറയ്ക്കല്‍. ക്രൈസ്തവ ദര്‍ശനത്തിലൂന്നി, ഗാന്ധിയന്‍ ശൈലിയില്‍ പ്രകൃതിജീവനം
നടത്തിയ മാത്യു അച്ചന് തികച്ചും ശാസ്ത്രീയവും ക്രമീകൃതവുമായ സാമൂഹിക
ക്ഷേമപ്രവര്‍ത്തന ങ്ങള്‍ക്ക് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മാത്രമല്ല
കേരളത്തിലുടനീളം നേതൃത്വം നല്കി. സാമൂഹ്യസേവനത്തെ ഒരു ശുശ്രൂഷയ്ക്കപ്പുറം സുസ്ഥി
രമായ ഒരു വികസനത്തിന്റെ പന്ഥാവാക്കിമാറ്റാന് ഫാ. വടക്കേമുറിയുടെ
നേതൃത്വത്തിലാരംഭിച്ച മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെയും ഇന്‍ഫാമിന്റെയും
പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചുവെന്ന് മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.
തൊഴിലിനൊപ്പം തൊഴിലാളിയെ തൊഴിലുടമയാ ക്കുവാനും പാവപ്പെട്ടവനേയും സാധാരണക്കാരനേയും
സമ്പന്ന നേയും ഒരേ ചരടില്‍ കോര്‍ത്തു നിര്‍ത്തി സാമൂഹിക സമുദ്ധാ രണത്തിന് നേതൃത്വം
നല്കിയ ഫാ. വടക്കേമുറിയുടെ ജീവിതം വരും തലമുറകള്‍ക്കു മാതൃക യാകുമെന്നു മാര്‍
അറയ്ക്കല്‍ പറഞ്ഞു.<br /><br />കാഞ്ഞിരപ്പള്ളി: മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റി,
ഇന്‍ഫാം എന്നീ പ്രസ്ഥാനങ്ങ ളിലൂടെ സഭയ്ക്കും സമൂഹത്തിനും നിസ്തുല സേവനം ചെയ്ത
ഫാ. മാത്യു വടക്കേമുറിയുടെ നിര്യാ ണത്തില്‍ സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍
ബോസ്കോ പുത്തൂര്‍ അനുശോചിച്ചു.<br /><br />ദൈവത്തോടുള്ള വിശ്വസ്തത യില്‍നിന്നും രൂപം
കൊള്ളുന്ന സാമൂഹ്യപ്രതിബദ്ധതയുടെ ആള് രൂപമായിരുന്നു ഫാ. വടക്കേ മുറിയെന്ന് മാര്‍
ജോസഫ് പവ്വത്തി ല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാവുംപകലും പാവപ്പെട്ട വരുടെ
ഉന്നമനത്തിനുവേണ്ടി അധ്വാനിച്ച അച്ചനോടു കേരള സമൂഹത്തിനു വലിയ കടപ്പാ ടുണെ്ടന്നു
അനുശോചന സന്ദേ ശത്തില് മാര്‍ പവ്വത്തില്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. നല്ല
അജപാലകനും മികച്ച സാമൂഹിക പ്രവര്‍ത്തകനും സം ഘാടകനുമായ മാത്യു വടക്കേ മുറിയച്ചന്റെ
നിര്യാണം കേരള സഭയ്ക്ക് വലിയ നഷ്ടമാണെന്ന് മാര്‍ മാത്യു വട്ടക്കുഴി അനുശോചന
സന്ദേശത്തില്‍ പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ടവരോടും അവഗണിക്കപ്പെട്ടവരോടും പ്രത്യേക
താല്‍പ്പര്യമുണ്ടായിരുന്ന അച്ചന് വിദ്യാഭ്യാസ മേഖലയിലും കാര്‍ഷിക മേഖലയിലും സ്മര
ണീയമായ സംഭാവനകള്‍ നല്കിയിരുന്നുവെന്നു മാര്‍ വട്ടക്കുഴി
സൂചിപ്പിച്ചു.<br /><br />അനുശോചന പ്രവാഹം<br /><br />കാഞ്ഞിരപ്പള്ളി: വാഹനാപകടത്തില്‍
ചികിത്സയിലായിരിക്കെ മരണമടഞ്ഞ ഇന്‍ഫാം മുന്‍ ചെയര്‍മാനും മലനാട് ഡവലപ്മെന്റ്
സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ഫാ. മാത്യു വടക്കേമുറിയുടെ
നിര്യാണത്തില്‍ അനുശോചന പ്രവാഹം.<br /><br />ഇന്‍ഫാം സ്ഥാപ ക ചെയര്മാന് ഫാ. മാത്യു
വടക്കേമുറിയുടെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
അനുശോചിച്ചു.<br /><br />രൂപതയുടെ സാമൂഹിക പ്രസ്ഥാ നമായ മലനാട് ഡവലപ്മെന്റ്
സൊസൈറ്റിയുടെ സ്ഥാപകനും സാരഥിയുമായ ഫാ. വടക്കേമുറി യിലൂടെ സമൂഹത്തിനു പങ്കുവയ്ക്ക
പ്പെട്ട നിസ്വാര്‍ഥ സേവനങ്ങള്‍ നിസ്തുലങ്ങളാണ്. സാമൂഹിക രംഗത്ത് വിപ്ലവകരമായ
മാറ്റങ്ങള്‍ ക്ക് ശക്തിപകര്‍ന്ന ആത്മീയ നേതാവിനെയാണു ഫാ. വടക്കേ മുറിയുടെ
വേര്‍പാടിലൂടെ നഷ്ട പ്പെട്ടിരിക്കുന്നതെന്നു അനുശോ ചനസന്ദേശത്തില് പാസ്റ്ററല്‍
കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സൂചിപ്പിച്ചു.<br /><br />കാഞ്ഞിരപ്പള്ളി: മലനാട് ഡവലപ്മെന്റ് സൊസൈറ്റിയുടെ മുന്‍
സെക്രട്ടറിയും ഇന്‍ഫാമിന്റെ ദേശീയ ചെയര്‍മാനുമായിരുന്ന ഫാ. മാത്യു വടക്കേമുറിയുടെ
നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് ഡയറക്ടര്‍ റവ. ഡോ. ആന്റണി
നിരപ്പേല്‍ അനുശോചിച്ചു.<br /><br />കേരള ക്രൈസ്തവ സഭയ്ക്കും സാമൂഹിക, സാമ്പത്തിക
വളര്‍ച്ചയ്ക്കും കൃഷിക്കാരുടെ ഉന്നമനത്തിനുമായി അച്ചന് ചെയ്ത സേവനങ്ങള്‍
വിലമതിക്കാനാവാത്തതാണെന്നു ഫാ. നിരപ്പേല്‍
കൂട്ടിച്ചേര്‍ത്തു.<br /><br />കാഞ്ഞിരപ്പള്ളി: എകെസിസി കാഞ്ഞിരപ്പള്ളി രൂപത
സെക്രട്ടറിയേറ്റ് അനുശോചിച്ചു. ഫാ. മാത്യു വടക്കേമുറി നല്ലസമറായനായിരുന്നെന്നും
അദ്ദേഹത്തിന്റെ നിര്യാണം സഭയ്ക്കും സമൂഹത്തിനും തീരാ നഷ്ടമാണെന്നും യോഗം
അഭിപ്രായപ്പെട്ടു.<br /><br />പ്രസിഡന്റ് ബേബിച്ചന് ഏര്‍ത്തയില്‍, ഡയറക്ടര്‍ ഫാ.
മാര്ട്ടിന് വെള്ളിയാംകുളം, ജോര്‍ജ് കൂരമറ്റം, അഡ്വ. വി.സി. സെബാസ്റ്റിയന്,
കെ.എസ്. കുര്യന് പൊട്ടംകുളം, ജോയി നെല്ലിയാനി, ജോസ് കൊച്ചുപുര എന്നിവര്‍
പ്രസംഗിച്ചു.<br /><br />കപ്പാട്: എകെസിസി കപ്പാട് യൂണിറ്റ് അനുശോചിച്ചു.
പ്രസിഡന്റ് ജോമി ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ വികാരി ഫാ. ജോണി ചെരിപുറം,
അസിസ്റ്റന്റ് വികാരി ഫാ. സോബിന്‍ താഴത്തുവീട്ടില്‍, ജോണി വളയത്തില്‍, ജോയി
നെല്ലിയാനി, ജോജോ തെക്കുംചേരിക്കുന്നേല്‍, ജയിംസ് വെള്ളമറ്റം, സാബു വട്ടോത്ത്,
ഷാജി പുതിയാപറമ്പില്‍, ജോസ് നെല്ലിയാനി, ജോയി പാലക്കുടി, വില്‍സണ്‍ പ്ലാത്തോട്ടം
എന്നിവര്‍ പ്രസംഗിച്ചു.<br /><br />കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം
കമ്മിറ്റി അനുശോചിച്ചു. സെക്രട്ടറി ജോയി നെല്ലിയാനി അധ്യക്ഷതവഹിച്ചു.
കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും സെന്റ് ആന്റണീസ് കോളജ്
അഡ്മിനിസ്ട്രേറ്ററുമായ ജോസ് കൊച്ചുപുര അനുശോചിച്ചു. </span></div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com0tag:blogger.com,1999:blog-585087740795946151.post-50458982875367732862012-06-23T01:46:00.004-07:002012-06-23T01:46:41.096-07:00ആഫ്രിക്കയില്‍ വാഹനാപകടം: രണ്ടു മലയാളി കന്യാസ്ത്രീകള്‍ മരിച്ചു<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLk4UEJ6uFMQv_lpJJ573yqJDaKlWNxAwz3gAK5pZviInZ-s3TlakuDw_z46cCjLdLoj8jM1VrxyhE-4cSlYKTQE6JZ2GWLu3PTlddr5RDDAI3ztbUal9jofqinyhVNx_SVUeDScLTrd0/s1600/2012june19sister.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLk4UEJ6uFMQv_lpJJ573yqJDaKlWNxAwz3gAK5pZviInZ-s3TlakuDw_z46cCjLdLoj8jM1VrxyhE-4cSlYKTQE6JZ2GWLu3PTlddr5RDDAI3ztbUal9jofqinyhVNx_SVUeDScLTrd0/s1600/2012june19sister.jpg" /></a></div>
<span style="font-family: Meera; font-size: medium;"><br />ജാക്കോബു : ആഫ്രിക്കയില്‍ ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തില്‍
രണ്ടു മലയാളി കന്യാസ്ത്രീകള്‍ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരം.
ഹോളിഫാമിലി ജനറലേറ്റിന്റെ ആഫ്രിക്കയിലെ റീജണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി
എല്‍വീന സിഎച്ച്എഫ് (67), ആശുപത്രിയില്‍ സേവനമനുഷ്ടിക്കുന്ന സിസ്റ്റര്‍ കൃപാ
പോള്‍ സിഎച്ച്എഫ് (34) എന്നിവരാണ് മരിച്ചത്.<br /><br />അപകടത്തില്‍ പരിക്കേറ്റ
സിസ്റ്റര്‍ ധന്യ ചിറ്റിലപ്പിള്ളി സിഎച്ച്എഫ് (52), സിസ്റ്റര്‍ ബിന്‍സി മരിയ
സിഎച്ച്എഫ് (36) എന്നിവരുടെ നില അതീവ ഗുരുതരമാണ്. ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ
കീഴിലുള്ള ഇരിങ്ങാലക്കുട കല്ലേറ്റുംങ്കര പാവനാത്മ പ്രൊവിന്‍സിലെ അംഗമാണ്
സിസ്റ്റര്‍ ആനി എല്‍വീന. ഡല്‍ഹി പ്രൊവിന്‍സിലെ അംഗമാണ് സിസ്റ്റര്‍ കൃപ പോള്‍.
ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 9.30നാണ് അപകടം ഉണ്ടായത്. വെസ്റ്റ് ആഫ്രിക്കയിലെ
ജാക്കോബു എന്ന സ്ഥലത്തു നിന്നും കൊടിയാബേ എന്ന സ്ഥലത്തേക്ക് വാനില്‍ യാത്ര
ചെയ്യുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരിരുന്ന വാന്‍
മറിയുകയായിരുന്നു.<br /><br />മരണമടഞ്ഞ സിസ്റ്റര്‍ ആനി എല്‍വീന മാള കവലക്കാട്ട്
കുടുംബാഗവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ഗണിതശാസ്ത്ര
അധ്യാപികയുമായിരുന്നു. ആഫ്രിക്കയിലെ ജില്ലാ ആശുപത്രിയില്‍ നേഴ്സായി
സേവനമനുഷ്ടിക്കുന്ന സിസ്റ്റര്‍ കൃപാ പോള്‍ പേരാമ്പ്ര പന്തല്ലൂക്കാരന്‍ പൗലോസ്
സാറാമ്മ ദമ്പതികളുടെ മകളാണ്. </span></div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com0tag:blogger.com,1999:blog-585087740795946151.post-66601535082141187502012-06-23T01:45:00.003-07:002012-06-23T01:45:25.396-07:00മാര്‍ ബോസ്കോ പുത്തൂര്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചു<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiv-U6blaI8ERaRtNnByx9IYXB8WOKUqvmJQWJEK_t_TzPYxG1pfLMq0Lv1UHkKlHb03V0cVR1uBm0_C1i4icAFdmFUSaKwF6SuPtLlreILf-zeXXj8WzwJxXhjZ_K1YA1FPt3QNZ6EHys/s1600/2012june20puthoor.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiv-U6blaI8ERaRtNnByx9IYXB8WOKUqvmJQWJEK_t_TzPYxG1pfLMq0Lv1UHkKlHb03V0cVR1uBm0_C1i4icAFdmFUSaKwF6SuPtLlreILf-zeXXj8WzwJxXhjZ_K1YA1FPt3QNZ6EHys/s1600/2012june20puthoor.jpg" /></a></div>
<span style="font-family: Meera; font-size: medium;"><br />സിംഗപ്പൂര്‍: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍
സഭ കുരിയ ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂര്‍ ജൂണ്‍ 16 മുതല്‍ 19 വരെ സിംഗപ്പൂരില്‍
സന്ദര്‍ശനം നടത്തി. ചാംഗി എയര്‍പോര്‍ട്ടില്‍ പ്രസിഡന്റ് എ.കെ. സേവ്യര്‍
ആറുപറയിലിന്റെ നേതൃത്വത്തില്‍ ബിഷപ്പിന് സ്വീകരണം നല്കി. വൈകുന്നേരം 7.30ന്
ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ കുര്‍ബാന അര്‍പ്പിച്ചു. നൂറുകണക്കിന്
വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുത്തു.<br /><br />ലോകത്തിന്റെ ഏതുഭാഗത്തായിരുന്നാലും
തങ്ങളുടെ വിശ്വാസവും ആരാധന ക്രമവും സ്നേഹവും പരസ്പരസഹായവും സഭാ അംഗങ്ങള്‍
പാലിക്കുന്നതുകൊണ്ടാണ് കുര്‍ബാനയില്‍ പങ്കുചേരുവാന്‍ വിശ്വാസികള്‍
എത്തിച്ചേര്‍ന്നതെന്ന് പ്രസംഗത്തില്‍ മാര്‍ ബോസ്കോ പുത്തൂര്‍
പറഞ്ഞു.<br /><br />ജൂണ്‍ 17ന് രാവിലെ സിംഗപ്പൂരിലെ സീറോ മലബാര്‍ വിശ്വാസികളുടെ കുടുംബ
കൂട്ടായ്മ യോഗം ബിഷപ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിശ്വാസികള്‍
സംഘടിപ്പിച്ച സ്നേഹവിരുന്നില്‍ ഫാ. ഡൊമിനിക് സാവിയോ, പ്രത്യേക ക്ഷണിതാക്കള്‍,
സഭാവിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.<br /><br />വൈകുന്നേരം നടന്ന യൂത്ത്
മീറ്റില്‍ നിരവധി യുവതി, യുവാക്കള്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന
എക്സിക്യൂട്ടീവ് യോഗത്തില്‍ ബിഷപ്പ് പ്രസംഗിച്ചു.<br /><br />ജൂണ്‍ 18ന്
സിംഗപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ നിക്കോളാസ് ചിയാ, സിംഗപ്പൂരിലെ വത്തിക്കാന്‍
പ്രതിനിധി എന്നിവരെയും സന്ദര്‍ശിച്ചു. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ ഓള്‍ഡേജ്
ഹോമില്‍ മാര്‍ ബോസ്കോ പുത്തൂര്‍ സന്ദര്‍ശനം നടത്തി. പിതാവിന്റെ സന്ദര്‍ശന
വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു. </span></div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com0tag:blogger.com,1999:blog-585087740795946151.post-54628535243042819932012-06-22T22:31:00.002-07:002012-06-22T22:34:14.202-07:00ഇന്‍ഫാം സ്ഥാപകന്‍ ഫാ. വടക്കേമുറി അന്തരിച്ചു<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSmwGkmEYH5Z4wlxjvX4bAWX9C4FhGF5zsNs607h4IwxodaRQ0Xq3SoGlLJwbD9McVfDEQzcspY36Z9UFUYfbgZ5nyZMaboPixS6U0RVJkO8dkwXtMirjJhMraL1QLsU4sQkl06fJpyOo/s1600/normal_230612k1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSmwGkmEYH5Z4wlxjvX4bAWX9C4FhGF5zsNs607h4IwxodaRQ0Xq3SoGlLJwbD9McVfDEQzcspY36Z9UFUYfbgZ5nyZMaboPixS6U0RVJkO8dkwXtMirjJhMraL1QLsU4sQkl06fJpyOo/s1600/normal_230612k1.jpg" /></a></div>
കാഞ്ഞിരപ്പള്ളി: മലനാട് ഡെവലപ്മെന്റ് സൊസൈറ്റി സ്ഥാപക സെക്രട്ടറിയും
ഇന്‍ഫാം സ്ഥാപക ചെയര്‍മാനുമായ ഫാ. മാത്യു വടക്കേമുറി (70) അന്തരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.15-ന് എറണാകുളം അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലായിരുന്നു അന്ത്യം. <br />
കഴിഞ്ഞ മേയ്
20-ന് മൂവാറ്റുപുഴയ്ക്കടുത്ത് വാഴക്കുളത്തുണ്ടായ കാറപകടത്തില്‍
ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്കു
പരുക്കേറ്റതിനെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍
പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ കഴിഞ്ഞ 17-ന് അമൃത
ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. <br />
<br />
റബര്‍ കര്‍ഷകര്‍ക്കും
ഹൈറേഞ്ച് മേഖലയിലെ മലയോര കര്‍ഷകര്‍ക്കുമായി നിരവധി പ്രസ്ഥാനങ്ങള്‍
ആരംഭിച്ച ഫാ. മാത്യു വടക്കേമുറി സേവന മേഖലയിലെ നിറസാന്നിധ്യമായിരുന്നു.
വികസനം കടന്നുചെല്ലാത്ത മലയോര മേഖലകളില്‍ വൈദ്യുതിയും
വെളിച്ചവുമെത്തിച്ചും അസംഘടിത മേഖലയിലെ കര്‍ഷകരെ സംഘടിപ്പിച്ച് ഉപജീവനം
മാര്ഗങ്ങളൊരുക്കിയുമാണു ഫാ. മാത്യു വടക്കേമുറി ശ്രദ്ധേയനായത്. <br />
<br />
മുണ്ടക്കയം
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന
മൃതദേഹം നാളെ രാവിലെ 6.30-ന് കാളകെട്ടി സെന്റ് മാര്ട്ടിന് ഡി പോറസ്
കപ്പേളയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. രാവിലെ എട്ടുമുതല്‍ തിങ്കളാഴ്ച
രാവിലെ ആറുവരെ പാറത്തോട്ടിലുള്ള മലനാട് ഡെവലപ്മെന്റ് സൊസൈറ്റി
ആസ്ഥാനത്തും എട്ടുമുതല്‍ കൂവപ്പള്ളി സെന്റ് ജോസഫ് പാരീഷ് ഹാളിലും
പൊതുദര്‍ശനത്തിനു വയ്ക്കും. <br />
<br />
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന്
കൂവപ്പള്ളിയിലെ വസതിയില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന്
അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മികത്വത്തില്‍ കൂവപ്പള്ളി സെന്റ്
ജോസഫ്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. കൂവപ്പള്ളി വടക്കേമുറി
പരേതരായ ജോസഫ്-മറിയം ദമ്പതികളുടെ മകനാണ്. </div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com1tag:blogger.com,1999:blog-585087740795946151.post-37495520231744708692012-06-22T22:19:00.002-07:002012-06-22T22:19:48.221-07:00പ്രഫഷണല്‍ വിദ്യാഭ്യാസരംഗം: പുതിയ നിലപാടുകള്‍ ആവശ്യം - ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ (കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന്)<div dir="ltr" style="text-align: left;" trbidi="on">
<span style="font-family: Meera; font-size: medium;">ഒരു അക്കാദമിക വര്‍ഷം കൂടി ആരംഭിക്കുമ്പോള്‍ കേരളത്തില്‍
പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്തിനു കൂടുതല്‍ വ്യക്തതയും കൃത്യതയും കൈവരുന്നുണ്ട്
എന്നു പൊതുവില്‍ ആശ്വസിക്കാം. പ്രവേശനപ്പരീക്ഷയുടെ റിസല്‍ട്ടു വരുന്നതിനു
മുമ്പുതന്നെ പ്രവേശന പ്രക്രിയയെക്കുറിച്ച് ഏതാണ്ടു ധാരണ ആയിക്കഴിഞ്ഞു.
അതുകൊണ്ടുതന്നെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു കേരളത്തില്‍ത്തന്നെ പ്രവേശനം നേടാന്‍
ഇടയാകും.<br /><br />സമയത്തിനുതന്നെ ക്ലാസുകള്‍ ആരംഭിക്കാനും ഗുണമേന്മയുള്ള
വിദ്യാഭ്യാസം താരതമ്യേന കുറഞ്ഞ ചെലവില്‍ നാട്ടില്‍ത്തന്നെ ലഭ്യമാക്കാനും കഴിയും
എന്നതാണു മറ്റൊരു നേട്ടം. പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്കു പ്ലേസ്മെന്റിനു സാധ്യത
സൃഷ്ടിക്കാന്‍ കഴിയുന്ന വ്യാവസായിക രംഗങ്ങള്‍ നമ്മള്‍ക്കിവിടെ ഇല്ല എന്നതു വലിയ
പോരായ്മ തന്നെയാണ്.<br /><br />യുക്തിക്കും നീതിക്കും നിരക്കാത്ത നിലപാടുകള്‍
വേണോ?<br /><br />സര്‍ക്കാരിന്റെ പ്രഫഷണല്‍ കോളജുകളില്‍ ഏറ്റവും സമര്‍ഥരായ
വിദ്യാര്‍ഥികള്‍ നമ്മള് നല്കുന്ന നികുതിപ്പണം കൊണ്ട് സൗജന്യമായി
പഠിക്കുന്നുണ്ട്. 6000 എന്‍ജിനിയിറിംഗ് സീറ്റുകളും 800 മെഡിക്കല്‍ സീറ്റുകളും
അങ്ങനെയുണ്ട്. അതിനുശേഷം വരുന്ന യോഗ്യരായ വിദ്യാര്‍ഥികള്‍ പഠനത്തിനായി
കേരളത്തിനുപുറത്ത് കോളജുകള്‍ തേടി പോകേണ്ടിവന്ന സാഹചര്യത്തിലാണു കേരളത്തിലും
സ്വാശ്രയ കോളജുകള്‍ എന്ന ആശയം കടന്നുവരുന്നത്.<br /><br />കഴിഞ്ഞ ഒന്നര
പതിറ്റാണ്ടുകാലം എങ്ങനെയാണ് ഈ സ്വാശ്രയ പ്രഫഷണല്‍ കോളജുകള്‍ നടത്തേണ്ടതെന്ന
ചര്‍ച്ചകള്‍ സജീവമായിരുന്നു. പകുതിപ്പേരില്‍ നിന്ന് ഇരട്ടി ഫീസ് ഈടാക്കി മറ്റു
വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കണമെന്ന വിചിത്ര സൂത്രവാക്യം ഈ സാഹചര്യത്തില്‍
ഉയര്‍ന്നുവന്നു. രണ്ടു സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന
യുക്തിരഹിതമായ സൂത്രവാക്യം ഏറെ പ്രചരിച്ചു. 1993-ലെ ഉണ്ണികൃഷ്ണന് കേസിന്റെ വിധിയെ
ആസ്പദമാക്കിയാണ് ഇങ്ങനെ ഒരു നിലപാട് ഉയര്‍ന്നുവന്നത്. 2001ല്‍ ഈ വിധി നീതിക്കും
യുക്തിക്കും നിയമങ്ങള്‍ക്കും വിരുദ്ധമായിക്കണ്ട് റദ്ദു ചെയ്ത് ടി.എം.എ. പൈ
കേസില്‍ സുപ്രീംകോടതി വിധി വന്നു. എന്നിട്ടും കാലഹരണപ്പെട്ട ഉണ്ണികൃഷ്ണന് കേസിലെ
വിധിയനുസരിച്ചുതന്നെ പ്രഫഷണല്‍ കോളജുകള്‍ നടത്താനായിരുന്നു സര്‍ക്കാരുകളുടെ
ശ്രമം.<br /><br />കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിച്ച വ്യക്തിയെ സുപ്രീം കോടതി
നിരപരാധിയായി തിരിച്ചറിഞ്ഞ് വെറുതേ വിട്ടാലും കീഴ്ക്കോടതിയുടെ വിധി അനുസരിച്ച്
വധശിക്ഷ നല്‍കണമെന്നു വാശിപിടിക്കുന്നതുപോലുള്ള നിലപാടുകള്‍ സര്‍ക്കാരുകള്‍
ഉയര്‍ത്തിപ്പിടിക്കുകയും നിയമങ്ങള്‍ക്കു രൂപം കൊടുക്കുകയും ചെയ്തു. കോടതിയുടെ
ഇടപെടലുകളാണ് ഇന്ത്യന്‍ ഭരണഘടനക്കും നീതിക്കും യുക്തിക്കും നിരക്കാത്ത ഈ
നിയമങ്ങളിലെ വകുപ്പുകള്‍ റദ്ദു ചെയ്തത്. എങ്കിലും ഭീഷണിപ്പെടുത്തിയും
അധിക്ഷേപിച്ചും തങ്ങളുടെ നിലപാടുകള്‍ കോളജുകളുടെമേല്‍ അടിച്ചേല്പിക്കാന്
ശ്രമങ്ങള്‍ നടന്നു. ചില മാധ്യമങ്ങള്‍ സാധൂകരിക്കാനാവാത്ത ഈ നിലപാടിനെ ഇപ്പോള്‍പോലും
പിന്തുണയ്ക്കുന്നതു ഖേദകരമാണ്.<br /><br />ഈ സന്ദര്‍ഭങ്ങളിലെല്ലാം ഇന്റര്‍സേ
മെരിറ്റനുസരിച്ചു മാത്രം വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചും പാവപ്പെട്ട
വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പു നല്കി സൗജന്യപഠനം ഏര്‍പ്പെടുത്തിയും
മെരിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്ന നിലപാടാണ് കെസിബിസിയും ഇന്റര്‍
ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷനും സ്വീകരിച്ചത.് നിയമങ്ങളുടെയും
ഭരണഘടനയുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ യുക്തിഭദ്രവും
നീതിപൂര്‍വവുമായ നിലപാടാണ് അങ്ങനെ ക്രൈസ്തവ മാനേജുമെന്റുകള്‍
ഉയര്‍ത്തിപ്പിടിച്ചത്. കോടതികള്‍ അത് അംഗീകരിക്കുകയും ചെയ്തു.<br /><br />നീതിയും
മെരിറ്റുമില്ലാത്ത നിലപാട്<br /><br />ഇക്കാലയളവിലെല്ലാം 50% വിദ്യാര്‍ഥികള്‍ക്കു
സൗജന്യവിദ്യാഭ്യാസം നല്‍കുന്നതിനായി മറ്റ് 50% വിദ്യാര്‍ഥികള്‍ക്ക് ഇരട്ടിഫീസ്
എന്നതാണു നീതിനിഷ്ഠമെന്ന അബദ്ധധാരണ പ്രചരിപ്പിക്കാനാണു മിക്കവരും
ശ്രമിച്ചുകണ്ടത്. ഇങ്ങനെ 50% വിദ്യാര്‍ഥികളില്‍ നിന്ന് ഇരട്ടിഫീസ് വാങ്ങുന്നത്
അവരോടു ചെയ്യുന്ന അനീതിയാണെന്ന യാഥാര്‍ഥ്യം അവിടെ മറന്നു. ഈ സീറ്റുകളില്‍
ഇരട്ടിഫീസു നല്കാന് കഴിയുന്നവരെ മാത്രം പ്രവേശിപ്പിക്കുമ്പോള്‍ അവിടെ മെരിറ്റ്
അട്ടിമറിക്കപ്പെടുമെന്ന യാഥാര്‍ഥ്യവും വിസ്മരിക്കപ്പെട്ടു. അങ്ങനെ വിദ്യാഭ്യാസ
നിലവാരവും തകര്‍ന്നു. അങ്ങനെ സാമൂഹ്യനീതിയും മെരിറ്റും നല്ല പങ്കു സീറ്റിലും
ഇല്ലാതായ സാഹചര്യമാണു സൃഷ്ടിക്കപ്പെട്ടത്.<br /><br />ഏറ്റവും സമര്‍ഥരായ
വിദ്യാര്‍ഥികള്‍ക്കു നികുതിപ്പണത്തില്‍ നിന്നു സൗജന്യ വിദ്യാഭ്യാസം നല്‍കുക,
തുടര്‍ന്നുവരുന്നവര്‍ക്കു സ്വന്തം ചെലവില്‍ വിദ്യാഭ്യാസം നല്‍കുക, അങ്ങനെ സ്വന്തം
ചെലവുവഹിക്കാന്‍ കഴിയാത്തവര്‍ക്ക് സ്കോളര്‍ഷിപ്പ്, ബാങ്ക് ലോണ്‍ തുടങ്ങിയവ
ലഭ്യമാക്കുക, ഗുണമേന്മയും തൊഴിലും ഉറപ്പുതരുന്ന വിദ്യാഭ്യാസം നല്‍കുക എന്നിവയാണ്
യഥാര്‍ഥത്തില്‍ നമ്മുടെ വികസനത്തിന് ആവശ്യം. അതിനു വിരുദ്ധമായി രണ്ടു സ്വാശ്രയ
കോളജുകള്‍ ചേര്‍ത്ത് ഒരു സര്‍ക്കാര്‍ കോളജിനു തുല്യമാക്കാന്‍ ശ്രമിക്കുന്നതെല്ലാം
പരാജയത്തിലേ കലാശിക്കൂ എന്നു കണ്ടറിയാന്‍ നമുക്കു കഴിയേണ്ടതുണ്ട്.
ഇപ്പോള്‍പോലും പലര്‍ക്കും അതിനു കഴിയുന്നില്ല എന്നതു
ദൗര്‍ഭാഗ്യകരമാണ്.<br /><br />നിലപാടും ധാരണകളും<br /><br />സര്‍ക്കാരുമായി ക്രൈസ്തവ
സ്ഥാപനങ്ങള്‍ ധാരണയില്‍ എത്തുമ്പോള്‍ സാമൂഹ്യനീതിയും മെരിറ്റും ഭരണഘടനാപരമായ
വിദ്യാഭ്യാസ അവകാശവും ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുതന്നെയാണ് ക്രൈസ്തവ സഭകള്‍
തുടരുന്നത്. സര്‍ക്കാരിന്റെ മെഡിക്കല്‍ കോളജുകളെക്കാള്‍ പലതിലും മികവു
പുലര്‍ത്താന്‍ ക്രൈസ്തവ മാനേജ്മെന്റിലുള്ള മെഡിക്കല്‍ കോളജുകള്‍ക്കു കഴിയുന്നു. ഈ
വര്‍ഷം ബിഡിഎസിന് ഏറ്റവും കൂടുതല്‍ വിജയശതമാനം പുഷ്പഗിരി മെഡിക്കല്‍
കോളജിനായിരുന്നു. കോട്ടയത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ പിന്നിലാക്കി തൃശൂര്‍
ജൂബിലി മെഡിക്കല്‍ കോളജും (94.95%) കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍
ചര്‍ച്ച് മെഡിക്കല്‍ കോളജും (92%) എംബിബിഎസിന് ഉന്നത വിജയം നേടിയതു
ശ്രദ്ധേയമാണ്.<br /><br />ബിഎസ്സി നഴ്സിംഗ് പരീക്ഷയില്‍ തിരുവനന്തപുരം ഗവണ്മെന്റ്
നഴ്സിംഗ് കോളജിനേക്കാള്‍ മികച്ചവിജയം നേടിയതു തൃശൂര്‍ ജൂബിലി ആയിരുന്നു.
റാങ്കില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച
സര്‍ക്കാര്‍ കോളജുകളെക്കാള്‍ മികവാര്‍ന്ന വിജയം കരസ്ഥമാക്കാന്‍ ഈ കോളജുകള്‍ക്കു
കഴിയുന്നതു വിദ്യാഭ്യാസരംഗത്തെ അര്‍പ്പണബോധം
കൊണ്ടുമാത്രമാണ്.<br /><br />സര്‍ക്കാരുമായുള്ള ധാരണ പ്രകാരം 50% സീറ്റുകളില്‍
സര്‍ക്കാര്‍ ആയിരിക്കും മെരിറ്റനുസരിച്ച് വിദ്യാര്‍ഥികളെ നിര്‍ണയിക്കുന്നത്.
മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ പ്രവേശിപ്പിക്കുന്ന അമ്പതു സീറ്റില്‍ പതിനഞ്ചും
എന്‍ജിനിയറിംഗ് കോളജില്‍ പത്തും കമ്യൂണിറ്റിയില്‍ നിന്നായിരിക്കും
പ്രവേശിപ്പിക്കുക. എല്ലാവര്ക്കും ന്യായമായ ഒരേ ഫീസ് ഏര്‍പ്പെടുത്തി.
പാവപ്പെട്ടവര്‍ക്കു സ്കോളര്‍ഷിപ്പു നല്കി സൗജന്യ പഠനത്തിനും സൗകര്യം
ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈടാക്കുന്ന ഫീസ് നിരക്കില്‍
മെഡിക്കല്‍ കോളജില്‍ 25,000 രൂപയും എന്‍ജിനിയറിംഗ് കോളജില്‍ 5000 രൂപയും
വര്‍ധിപ്പിച്ചിട്ടുണ്ട്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു മെഡിക്കല്‍ കോളജുകളില്‍
ഒരു ബാച്ചില്‍ 40 ലക്ഷം രൂപയും എന്‍ജിനിയറിംഗ് കോളജുകളില്‍ 60 പേരുടെ ബാച്ചിനു
മൂന്നു ലക്ഷം രൂപയും പാവപ്പെട്ടവര്‍ക്കു സ്കോളര്‍ഷിപ്പും നല്‍കും. ഭരണഘടനാപരമായ
ന്യൂനപക്ഷാവകാശം ത്യജിക്കാതെ തന്നെയാണ് ഈ ക്രമീകരണം. സ്വന്തം സമൂഹത്തില്‍ നിന്നു
പരമാവധി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ എക്കാലത്തും
ചെയ്യുന്നതുപോലെ പരമാവധി മറ്റു വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന നിലപാടാണ്
ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുള്ളത്.<br /><br />സ്കോളര്‍ഷിപ്പ് ആവശ്യമായി വരുന്ന
വിദ്യാര്‍ഥികള്‍ പഠനശേഷം ഒരു നിശ്ചിതകാലം തങ്ങളെ പഠിപ്പിച്ച സമൂഹത്തിനോ
പൊതുസമൂഹത്തിനോ സൗജന്യ നിരക്കില്‍ സേവനം ലഭ്യമാക്കാന്‍ തയാറാകുമെങ്കില്‍ കൂടുതല്‍
സ്കോളര്‍ഷിപ്പുകള്‍ നല്കാന് കഴിയും. സര്‍ക്കാരും സ്വകാര്യ ആശുപത്രികളും അങ്ങനെ
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പ് നല്കാന് മുന്നോട്ടുവരുക തന്നെ
ചെയ്യും. പലരും അതിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്‍ജിനിയിറിംഗ്
സ്ഥാപനങ്ങളും അതിനു തയാറാകുന്നുണ്ട്.<br /><br />ഗുണമേന്മയുള്ള പ്രഫഷണല്‍
വിദ്യാഭ്യാസത്തിനു മാത്രമേ ഇന്നു സാംഗത്യമുള്ളൂ. ഗുണനിലവാരം ഉയര്‍ത്തുന്നതിനു
തീര്‍ച്ചയായും ചെലവു കൂടുതല്‍ വരും. പക്ഷേ, പ്ലേസ്മെന്റ് ലഭിക്കുന്നതിനു
ഗുണനിലവാരമാണ് അടിസ്ഥാനം എന്നതുകൊണ്ടുതന്നെ അതില്‍ നീക്കുപോക്കുകള്‍ക്കു
സാധ്യതയില്ല. അതുകൊണ്ട് കൂടുതല്‍ സ്കോളര്‍ഷിപ്പുകള്‍ക്കുള്ള സാധ്യത ഉണ്ടാകുകയും
എല്ലാവര്ക്കും നല്ല വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ശ്രമിക്കുകയും
വേണം.<br /><br />യഥാര്‍ഥ മെരിറ്റും സാമൂഹ്യനീതിയും ഉയര്‍ത്തിപ്പിടിച്ച്,
ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കി സാമൂഹ്യവളര്‍ച്ചക്കും വികസനത്തിനും വേണ്ടി
എല്ലാവരും നിലപാടെടുത്താല്‍ മാത്രമേ നമ്മുടെ നാട്ടിലും നന്മകള് സംജാതമാകൂ. </span></div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com0tag:blogger.com,1999:blog-585087740795946151.post-32492501221608609142011-06-04T01:33:00.000-07:002011-06-04T01:33:53.861-07:00ഒഴിവുള്ള ഭദ്രാസനങ്ങള്‍ക്ക് മെത്രാന്മാരെ വാഴിക്കാന്‍ ശിപാര്‍ശ<div dir="ltr" style="text-align: left;" trbidi="on"><table border="0" cellpadding="0" cellspacing="0"><tbody>
<tr><td align="left" class="mainheadingnews" valign="top" width="100%"></td></tr>
<tr height="10"><td></td></tr>
<tr height="10"><td align="right" class="fontenglish"> </td></tr>
<tr height="10"><td></td></tr>
<tr><td class="fontmalayalam" id="storyTextMalayalam" style="font-size: 18px; line-height: 17px;">കൊച്ചി: ഒഴിവുള്ള ഭദ്രാസനങ്ങളിലേക്കു മെത്രാപ്പോലീത്തമാരെ വാഴിക്കാന്‍ യാക്കോബായ സഭ വര്‍ക്കിംഗ് കമ്മിറ്റിയോഗം സുന്നഹദോസിനു ശിപാര്‍ശ ചെയ്തു. <br />
<br />
യാക്കോബായ സഭയുടെ നിരണം ഭദ്രാസനം പരുമലയില്‍ വാങ്ങിയിട്ടുള്ള സ്ഥലത്ത് പരി. ഗീവര്‍ഗീസ് മോര് ഗ്രീഗോറിയോസിന്റെ നാമത്തില്‍ അഗതികളും നിരാലംബരുമായവരെ സംരക്ഷിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.<br />
<br />
സഭയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാനും വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും സംരംഭത്തില്‍ പങ്കാളിത്തം നല്‍കാനും യോഗം തീരുമാനിച്ചു.<br />
<br />
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.</td></tr>
</tbody></table></div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com0tag:blogger.com,1999:blog-585087740795946151.post-64981045455586011072011-06-03T23:22:00.001-07:002011-06-03T23:22:41.393-07:00പ്രതീക്ഷയുടെ പുതിയ വിദ്യാലയവര്‍ഷം<div dir="ltr" style="text-align: left;" trbidi="on"><span style="font-family: Meera; font-size: medium;"><u style="color: red;"><b>ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്</b></u><br />
<br />
മണ്‍സൂണ്‍ മഴക്കാറിനും മഴക്കോളിനുമൊപ്പം വിദ്യാലയവര്ഷാരംഭത്തോടെ വിദ്യാഭ്യാസമേഖല എന്ന പ്രശ്നകലുഷിത അവസ്ഥയിലേക്കും കേരളം പ്രവേശിക്കുകയായി. ശാന്തമായ പഠന-വിദ്യാലയ അന്തരീക്ഷം നിലനിര്‍ത്തുന്നതിനു കഴിയാതെപോകുന്നതിന്റെ കാരണങ്ങള്‍ നാം വിശകലനവിധേയമാക്കേണ്ടതാണ്. മഹാത്മാഗാന്ധി 1937-ല്‍ എഴുതിയ നിരീക്ഷണം കേരളത്തെ സംബന്ധിച്ചു ചില അപ്രിയസത്യങ്ങള്‍ ഇന്നും നമ്മെ ഓര്‍മപ്പെടുത്തും. ഗാന്ധിജി എഴുതി: ``തിരുവിതാംകൂറിലും മദ്രാസിലുമുണ്ടായ എന്റെ അടുത്തകാലത്തെ പര്യടനത്തിനിടയില്‍ എനിക്ക് അറിയാന്‍ കഴിഞ്ഞു, ഞാനുമായി ഇടപെടാന്‍ ഇടയായ മിക്ക വിദ്യാര്‍ഥികളും ബുദ്ധിജീവികളും ബുദ്ധിവികാസത്തിന്റെയല്ല, ബുദ്ധിയുടെ ദുര്‍വ്യയത്തിന്റെ ഉദാഹരണങ്ങളാണ് എന്ന്.''<br />
<br />
നമ്മുടെ വിദ്യാഭ്യാസമേഖലയിലെ സമസ്തപ്രശ്നങ്ങളുടെയും അടിസ്ഥാനകാരണം മഹാത്മാവ് ഇവിടെ കാണിച്ചുതരുന്നു - ബുദ്ധിയുടെ ദുര്‍വ്യയം. പാഠപുസ്തകങ്ങള്‍ രചിക്കുന്നിടത്തും തെരഞ്ഞെടുക്കുന്നിടത്തും പാഠ്യപദ്ധതികള്‍ നടപ്പില്‍ വരുത്തുന്നിടത്തും ബുദ്ധിയുടെ ദുര്‍വ്യയം ദൃശ്യമാണ്. വിദ്യാര്‍ഥികളെ ബൗദ്ധികശിക്ഷണത്തില് വളര്‍ത്തി സമൂഹത്തിനു പ്രയോജനമുള്ളവരാക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍ വക്രബുദ്ധിയോടെ ചിന്തിക്കുന്നവരും മനസിനെ വഴിതെറ്റിക്കുന്നവരുമാണെങ്കില്, പ്രശ്നങ്ങള്‍ക്കു പരിഹാരമാവേണ്ട സര്‍വകലാശാലകളും വിദ്യാഭ്യാസമേഖല മുഴുവനും പ്രശ്നകലുഷിതമാകും. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജെയിംസ് മാഡിസണ്‍ പറയുമായിരുന്നു, അറിവ് സ്വതന്ത്രമായി പ്രസരിപ്പിക്കുന്നതാണു യഥാര്‍ഥ സ്വാതന്ത്ര്യത്തിനുള്ള വഴിയെന്ന്. കേരളത്തില്‍ അറിവിന്റെ മേഖലയ്ക്കു സ്വയം പ്രവര്‍ത്തിക്കാനും പ്രസരിക്കാനും വളരാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. സര്‍ക്കാരുകള്‍ ഏറ്റവുമധികം ക്രൂശിക്കുന്നതു വിദ്യാഭ്യാസമേഖലയെ ആണ്. വിദ്യാര്‍ഥികളെ ഭാവിയിലെ വോട്ടര്‍മാരും ഇന്നത്തെ സമരനിരകളില്‍ സംഖ്യാബലം വര്‍ധിപ്പിക്കുന്നതിനുള്ള ഉപാധികളുമായി കാണുന്നവര്‍ അറിവിന്റെ ശത്രുക്കളും നെറികേടിന്റെ വഴിയേ സഞ്ചരിക്കുന്നവരുമാണ്.<br />
<br />
രാഷ്ട്രക്ഷേമത്തിനുവേണ്ടി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരാണ് ഇന്നു നാടിനാവശ്യം. രാഷ്ട്രീയപാര്ട്ടികള്ക്കുവേണ്ടിയും സ്വന്തം സ്ഥാപിതതാല്പര്യങ്ങള്ക്കുവേണ്ടിയും പൊതുരംഗത്തു വരുന്നവര്‍ ജനപക്ഷത്തും ധര്മപക്ഷത്തും നില്ക്കാന് കെല്പു കാണിക്കുകയില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനമുറപ്പിക്കണം, മത്സരരംഗത്തുണ്ടാവണം എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ കപടരാഷ്ട്രീയതന്ത്രങ്ങള് മെനയാതിരിക്കില്ല. മഹത്തുക്കളായ രാഷ്ട്രതന്ത്രജ്ഞര്‍ നാട്ടില്‍ ഉണ്ടാകുമ്പോഴേ നാടിന്റെ വിദ്യാധനവും വര്‍ധിക്കൂ. മഹാത്മാഗാന്ധിയും ഡോ. രാധാകൃഷ്ണനും ജവഹര്‍ലാല്‍ നെഹ്റുവുമൊക്കെ ഇക്കാര്യത്തില്‍ എത്ര ശ്രേഷ്ഠമാതൃകകളാണ്!<br />
<br />
സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ശമ്പളം നല്കുന്നതു സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നാകയാല്‍ വിദ്യാഭ്യാസമേഖലയില്‍ സമ്പൂര്‍ണനിയന്ത്രണം തങ്ങള്ക്കുവേണമെന്നു സര്‍ക്കാരുകള്‍ ശഠിക്കുന്നതു പാപ്പരത്തമാണ്. ഭരണം നടത്തുന്നവര്‍ നല്കുന്ന ആനുകൂല്യമല്ല നാട്ടിലെ വിദ്യാലയങ്ങളും ആശുപത്രികളും റോഡുകളും. അതു പൊതുജനങ്ങളുടെ പണമാണ്. ആ പണം ഉപയോഗിച്ചാണു ജനസേവകര്‍ ആഡംബരജീവിതം നയിക്കുന്നതും നാടുചുറ്റുന്നതും സ്വന്തം സ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതുമെന്ന വസ്തുത അവര്‍ സൗകര്യപൂര്‍വം മറക്കുന്നു. കലാലയങ്ങളുടെ സ്വയംഭരണാവകാശം, ആനുകൂല്യങ്ങള്‍ കൈയടക്കാനുള്ള ഉപാധിയല്ല, പഠനമികവ് ഉറപ്പുവരുത്താനുള്ള അവശ്യവ്യവസ്ഥയാണ്.<br />
<br />
പൊതുമേഖലയും സ്വകാര്യമേഖലയും പരസ്പരപൂരകങ്ങളായി, ആരോഗ്യകരമായ മത്സരബുദ്ധിയോടെ സഹകരിച്ചുപ്രവര്‍ത്തിക്കണം. അപ്പോള്‍ കലാലയങ്ങള്‍ ഇളംമനസുകള്ക്കു സ്വതന്ത്രമായി, ബുദ്ധിയുടെയും മനസിന്റെയും ഹൃദയത്തിന്റെയും ആത്മാവിന്റെയും ചിറകുകള് വിടര്‍ത്തി പറക്കാനുള്ള വേദിയാകും. സര്‍ക്കാര്‍ ചെയ്യേണ്ടതു ദര്ശനമികവും കാര്യക്ഷമതയും അച്ചടക്കവും പഠനനിലവാരവുമുള്ള നല്ല കലാലയങ്ങള്‍ നടത്തി പൊതുസമൂഹത്തിനു മാതൃക നല്‍കുകയാണ്. അല്ലാതെ നിയന്ത്രണങ്ങള്‍ അടിച്ചേല്പിച്ചു സ്ഥാപനങ്ങളെ ശരാശരിക്കു താഴേക്കു വലിച്ചിടുകയല്ല വേണ്ടത്. ഗുരുക്കന്മാരുടെ നിലവാരത്തിനപ്പുറത്തേക്കു സമൂഹം വളരില്ല. അതിനാല്‍ ഗുരുക്കന്മാരുടെ നിലവാരം സദാ ഉയര്‍ത്തുന്നതിനുള്ള ക്രിയാത്മകവും ഭാവാത്മകവുമായ കാര്യങ്ങള്‍ സര്‍ക്കാരുകള്‍ നിര്‍വഹിക്കണം.<br />
<br />
കുറേ വര്‍ഷങ്ങളായി കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ തമസിലാക്കുന്ന ഒന്നാണു പാഠപുസ്തകവിവാദങ്ങള്. കലാലയങ്ങളില്‍ സംഭവിക്കേണ്ടതു സത്യാന്വേഷണമാണ്. തമസ്കരണമല്ല. ചരിത്രസത്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തും അവസരവാദപരമായി വളച്ചൊടിച്ചും വിദ്യാര്‍ഥികളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് അധര്‍മമാണ്. ആശയസംവാദങ്ങള്‍ക്കു തുറന്നിട്ട അനേകം വേദികള്‍ ഉണ്ടായിരിക്കേണ്ട ഇളംമനസുകള്ക്കു പരിശീലനം നല്‍കേണ്ട പാഠപുസ്തകങ്ങളില്‍ വിവാദ പരാമര്‍ശങ്ങളും സത്യവിരുദ്ധവീക്ഷണങ്ങളും നിറയ്ക്കുന്നതു കപടരാഷ്ട്രീയവും ആത്മവഞ്ചനയും മാനവസംസ്കാരത്തോടുള്ള വെല്ലുവിളിയുമാണ്. ഇരുപതാംനൂറ്റാണ്ടില്‍ മാത്രം രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ എത്രയോകോടി നിരപരാധികളെ നിര്‍ദയമായി കൊലചെയ്തു. നരഹത്യക്കു നേതൃത്വം നല്കിയ വ്യക്തികളെ ആദര്‍ശപുരുഷന്മാരായി പൂവിട്ടു പൂജിക്കുന്നവര് സംസ്കാരത്തിന്റെ കാവല്‍ഭടന്മാരാകുന്നത് എങ്ങനെ? ആത്മവിമര്‍ശനം നടത്താന്‍ ധൈര്യമുള്ളവര്‍ ഒരിക്കലും മറ്റുള്ളവരെ കുറ്റവാളികളാക്കുന്ന കപടഭാഷണങ്ങള് നടത്തുകയില്ല.<br />
<br />
ചിന്തയില്‍ ശ്രേഷ്ഠവും കര്‍മത്തില്‍ ഉത്കൃഷ്ടവും എഴുത്തില്‍ മികവുറ്റതുമാണ് പാഠപുസ്തകങ്ങളിലൂടെ ഇളംമനസുകളില്‍ എത്തേണ്ടത്. ഇതിനുള്ള സാധ്യതകള്‍ ഇന്ന് അനന്തമാണ്. പക്ഷേ, പലപ്പോഴും നേരേമറിച്ചാണു സംഭവിക്കുന്നത്. വിവാദ പാഠഭാഗങ്ങളിലൂടെ, അത് അടിച്ചേല്പിക്കുന്നവര് ഉപദേശിക്കുന്നതു സമാധാനമാവില്ല. വിവാദങ്ങള്‍ സൃഷ്ടിക്കുക, സാമൂഹ്യജീവിതത്തിന്റെ ഭദ്രത തകര്‍ക്കുക, വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ സൃഷ്ടിക്കുക, അതിനിടയില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ നടക്കുന്നതു തടയുക, അങ്ങനെ ചരിത്രത്തെ പിന്നോട്ടു നയിക്കുക, ആത്യന്തികമായി സാമ്പത്തികദാരിദ്ര്യവും ബൗദ്ധിക അടിമത്തവും നിലനിര്‍ത്തുക തുടങ്ങിയവയാണ് അവരുടെ ലക്ഷ്യം. ഈ ഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നവര്‍ക്ക് ഈ അവിവേകം കണ്ട് മൗനമായിരിക്കാന്‍ കഴിയുകയില്ല. പുതിയ അധ്യയനവര്‍ഷവും വിവാദ പാഠഭാഗങ്ങളുമായി വിദ്യാഭ്യാസവകുപ്പ് രംഗത്തുവന്നിരിക്കുന്നു എന്നതു ശോചനീയമാണ്.<br />
<br />
സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പലരുടെയും ദൃഷ്ടിയില് കരടുകളാണ്. എന്നാല്‍ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എന്താണു സ്വകാര്യമായി ഉള്ളത്? ആരുടെ സ്വകാര്യസ്വത്താണവ? വളരെ തെറ്റിദ്ധാരണകള്‍ ജനിപ്പിക്കുന്ന പദമാണു ``സ്വകാര്യം'' എന്നത്. വാസ്തവത്തില്‍ ഈ സ്ഥാപനങ്ങളൊന്നും സ്വകാര്യങ്ങളല്ല, പൊതുവാണ്. ഏതെങ്കിലും സ്വകാര്യവ്യക്തിയുടെ താല്പര്യസംരക്ഷണമോ, ധനസമ്പാദനമോ, പ്രശസ്തിയോ കത്തോലിക്കാവിദ്യാലയങ്ങളുടെ നിയോഗമല്ല. മതപരിവര്‍ത്തന ഉപാധികളായി അവ ഒരിക്കലും വര്ത്തിക്കുന്നുമില്ല. ഏതു മാനുഷികപ്രസ്ഥാനങ്ങള്ക്കും സംഭവിക്കുന്ന പരിമിതികളും മാനുഷികപിഴവുകളും ഇവയ്ക്കും സംഭവിക്കാമെന്നു മാത്രം.<br />
<br />
തിരുത്തപ്പെടേണ്ടതായുള്ള യാതൊന്നിനെയും കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ന്യായീകരിക്കുകയില്ല. ചിലരുടെ പ്രസ്താവനകളും പ്രതികരണങ്ങളും കാണുമ്പോള്‍, കേരളത്തിനപ്പുറത്തേക്കു ദൃഷ്ടികള്‍ ഓടിക്കാന്പോലുമുള്ള ഹൃദയവിശാലത അവര്‍ക്കില്ലല്ലോ എന്നു തോന്നും. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു, കേരളംമാത്രം വളരാന്‍ പാടില്ല! കേരളത്തിലെ വിദ്യാര്‍ഥികളെയും ലോകനിലവാരത്തിലേക്ക് എല്ലാവിധത്തിലും വളര്ത്തുകയാണു കത്തോലിക്കാവിദ്യാലയങ്ങളുടെ ലക്ഷ്യം. കാലത്തിനുമുമ്പേ സഞ്ചരിക്കുന്നവരെ മനസിലാക്കാനും ഉള്‍ക്കൊള്ളാനും കഴിവില്ലാത്തവര്‍, കാലപ്രവാഹത്തില്‍ കാലഹരണപ്പെട്ടവരായി പിന്തള്ളപ്പെടും.<br />
<br />
ഏറ്റവും സൗഖ്യം നല്കുന്ന ഔഷധവും അശ്രദ്ധയോടെ ഉപയോഗിച്ചാല്‍ മാരകവിഷമാകുമെന്നു ജോണ്‍ ക്വിന്‍സി ആഡംസ് പറഞ്ഞു. വിദ്യാഭ്യാസം ദിവ്യഔഷധമാണ്. എത്ര അശ്രദ്ധയോടെയും ലാഘവ ബുദ്ധിയോടെയുമാണ് ഈ ദിവ്യ ഔഷധം ഇന്നു കൈകാര്യം ചെയ്യപ്പെടുന്നത്! അതിനാല്‍ വിദ്യാസമ്പന്നരെന്നു വിശേഷിപ്പിക്കുന്നവരുടെ ഇടയിലും സംസ്കാരസമ്പന്നരുടെ എണ്ണം വിരളമായിവരുന്നു. ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങി പഠനത്തിനെത്തുന്ന മെഡിക്കല്‍ കോളജുകളിലെ കുട്ടികളുടെ ഇടയിലാണല്ലോ ഏറ്റവും ലജ്ജാവഹമായ റാഗിംഗ് അരങ്ങേറുന്നത്. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിദ്യാഭ്യാസം എന്ന ഔഷധത്തെ അതീവ ശ്രദ്ധയോടെ കൈമാറുന്നതു കുറ്റകരമായിക്കാണുന്നതു വിരോധാഭാസമാണ്. പഠനത്തെ ഗൗരവമായിക്കാണുന്നവര്ക്കും പഠനം ആജീവനാന്തപ്രക്രിയയായി വീക്ഷിക്കുന്നവര്‍ക്കും, മനസുള്ളവര്‍ പഠിക്കട്ടെ, ഭാഗ്യമുള്ളവര്‍ വിജയിക്കട്ടെ, ഇതു രണ്ടുമില്ലാത്തവര്‍ മോഡറേഷനിലൂടെ വിജയിക്കട്ടെ എന്നൊന്നും ചിന്തിക്കാനാവില്ല.<br />
<br />
മത്സരരംഗങ്ങളില്‍ ഒരിടത്തുമില്ലാത്ത ഔദാര്യവും അയഞ്ഞ മനോഭാവവുമാണു വിദ്യാഭ്യാസരംഗത്തു ചിലര്‍ പുലര്‍ത്തുന്നത്. അജ്ഞതയുടെ ഇരുട്ടില്ക്കഴിയുന്നവനു വിജ്ഞാനി എന്നു സര്‍ട്ടിഫിക്കറ്റു നല്‍കുന്നത് ആദരവാണോ? ഫുട്ബോള്‍മത്സരത്തില്‍ തോറ്റ ടീമിനെ മോഡറേഷന് നല്കി ജയിപ്പിക്കുന്നത് അപഹാസ്യമല്ലേ? സ്വകാര്യമെന്നു പറയുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കത്തോലിക്കര്‍ നടത്തുമ്പോള്‍ ആരുടെയും ഇവ്വിധ സ്വകാര്യതാല്പര്യങ്ങള് സംരക്ഷിക്കപ്പെടുകയില്ല. അര്‍ഹിക്കാത്തവര്‍ക്കു മാര്‍ക്കു നല്കി വിജയശതമാനം വര്‍ധിപ്പിക്കുന്നതു നന്മയല്ല, നിലവാരത്തകര്‍ച്ചയാണ്. പുതിയ അധ്യയനവര്‍ഷം, പഠിക്കുന്നവര്‍ക്കു വിജയവും പഠിപ്പിക്കുന്നവര്‍ക്കു അംഗീകാരവും നല്കുന്ന ഒന്നായിരിക്കട്ടെ.<br />
<br />
എല്ലാ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്കും പിന്നില്‍ സാമ്പത്തികപ്രശ്നങ്ങളുടെ വേരോട്ടമുണ്ട്. മഹാത്മാഗാന്ധി എഴുതി: ``സാക്ഷാല്‍ ധര്മശാസ്ത്രമെല്ലാം നല്ല ധനശാസ്ത്രവുംകൂടി ആയിരിക്കണമെന്നതുപോലെതന്നെ സമ്പദ്വ്യവസ്ഥ ഒരിക്കലും അത്യുന്നതമായ ധാര്മികമാനദണ്ഡത്തിന് എതിരായിരിക്കുകയുമില്ല.'' കത്തോലിക്കാദര്ശനത്തില് എല്ലാ സാമ്പത്തികപ്രശ്നങ്ങളും ആത്മീയപ്രശ്നങ്ങള്കൂടിയാണ്. തെറ്റായ മാര്‍ഗത്തിലൂടെ സമാഹരിക്കുന്നതും സാമൂഹ്യപ്രതിബദ്ധതയില്ലാതെ ചെലവിടുന്നതും, സുതാര്യതയില്ലാതെ പ്രവര്‍ത്തിക്കുന്നതും അധാര്‍മികതയാണ്. ആത്മീയതയുടെ സംശുദ്ധമായ അന്തരീക്ഷത്തില്‍, ആത്മാവിന്റെ പ്രചോദനങ്ങള്‍ക്കനുസരിച്ച്, എതിരാളികളില്‍ ആര്‍ക്കും വിമര്‍ശിക്കാന്‍ ഇടനല്‍കാത്തവിധം സംശുദ്ധമായിരിക്കണം നമ്മുടെ പ്രവര്‍ത്തനശൈലിയും ജീവിതവും.<br />
<br />
ഇതിനു കലാലയരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ജീവിതങ്ങള്‍ രണ്ടുദിശകളിലേക്ക് ഒരുപോലെ തുറവിയുള്ളതായിരിക്കണം- ക്രിസ്തുവിന്റെ സുവിശേഷത്തോടും ഒപ്പം ലോകത്തിന്റെ ആവശ്യങ്ങളോടും. വിമര്‍ശനങ്ങളിലൂടെ സ്വയം തിരുത്തുന്നതിനും സുവിശേഷശക്തി സ്വീകരിച്ചു ബലം ആര്‍ജിക്കുന്നതിനും ഇതു സഹായിക്കും. സമ്പത്തിനെ ആരാധിക്കുന്ന ലോകം സാമ്പത്തിക ഇടപാടുകളിലെല്ലാം ധനലാഭമാണു പ്രധാനമെന്നു ചിന്തിക്കുക സ്വാഭാവികമാണ്. കത്തോലിക്കാസ്ഥാപനങ്ങളില്‍ ഒരിക്കലും ധനം യജമാനനല്ല, കാര്യപ്രാപ്തിയുള്ള ദാസന് മാത്രം. ഇതിനപ്പുറവും ഇപ്പുറവും ക്രിസ്തീയതയല്ല.<br />
<br />
നൂറുമേനി വിളഞ്ഞ സ്കൂളുകളെപ്പറ്റി എല്ലാവര്ക്കും അഭിമാനമാണ്. ബൗദ്ധികരംഗത്തുമാത്രം പോരാ നൂറുമേനി. സമഗ്രവ്യക്തിത്വവികസനം നമ്മുടെ ലക്ഷ്യമാവണം. രാഷ്ട്രപിതാവിന്റെ വാക്കുകള്‍ നമുക്കു വഴികാട്ടിയാണ്. ``വിദ്യാര്‍ഥികള്‍ക്ക് കര്മൗല്സുക്യം വേണം. അവര്‍ വെറും അനുകര്ത്താക്കളാകുന്നതു നിര്‍ത്തണം. സ്വയം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അതേസമയം തികച്ചും അച്ചടക്കത്തോടും അനുസരണത്തോടും കൂടിയവരാകുവാനും അവര്‍ പഠിക്കണം.'' കലാലയങ്ങളുടെ ശാന്തിയും ഭദ്രതയും നശിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നാടിനു നന്മചെയ്യില്ല.<br />
<br />
കലാലയങ്ങള്‍ സാമൂഹിക ജീവിതത്തിന്റെ കൂടി പാഠശാലകളാണ്. തരഭേദങ്ങളില്ലാതെ ഒരേ ബഞ്ചിലിരുന്നു പഠിക്കുന്ന സമ്പന്നനും ദരിദ്രനും, സമര്‍ഥനും ശരാശരിക്കാരനും, കൃഷ്ണഭക്തനും യേശുഅനുയായിയും കലാലയങ്ങള്‍ക്കു പുറത്തേക്കു വരുമ്പോള്‍ ചേരിതിരിഞ്ഞു പോര്‍വിളിക്കുന്നത് എന്തുകൊണ്ട്? പരിശീലനരംഗത്തെ ശിക്ഷണരാഹിത്യമാണ് പ്രധാനകാരണം. അക്ഷരങ്ങളെ സ്നേഹിക്കാനും പുസ്തകങ്ങളെ മാനിക്കാനും ഉദാത്ത ചിന്തകള്‍കൊണ്ടു മനസിനെ നിറയ്ക്കാനും ഹൃദയവിശാലതയുടെ അതിര്‍വരമ്പുകള്‍ അനുദിനം വികസിതമാക്കാനും പുതിയ അധ്യയനവര്‍ഷം സഹായകമാകട്ടെ. </span></div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com0tag:blogger.com,1999:blog-585087740795946151.post-5182470365999415312011-06-02T21:29:00.001-07:002011-06-02T21:29:34.882-07:00പ്രേഷിതാഭിമുഖ്യം ശക്തമാക്കണം-മേജര്‍ ആര്‍ച്ച് ബിഷപ്പ്<div dir="ltr" style="text-align: left;" trbidi="on"> <div class="SubHeading"> </div>കൊച്ചി: സഭയുടെ എല്ലാ തലങ്ങളിലും പ്രേഷിതാഭിമുഖ്യം സജീവമാക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാന്‍ മിഷന് വര്‍ഷാചരണം ഫലപ്രദമായി നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.<br />
<br />
സീറോ മലബാര്‍ സഭ പ്രേഷിത വര്‍ഷാചരണത്തിന് ഒരുക്കമായി വിവിധ രൂപതാ സന്ന്യാസ സഭാ പ്രതിനിധികളുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.<br />
<br />
ഈ വര്‍ഷം ആഗസ്ത് 15 മുതല്‍ 2012 ആഗസ്ത് വരെയാണ് സീറോ മലബാര്‍ സഭ പ്രേഷിതവര്‍ഷമായി ആചരിക്കുന്നത്. സമ്മേളനത്തില്‍ മിഷന് വര്‍ഷാചരണ സംഘാടക സമിതിയുടെ സെക്രട്ടറി ഫാ. ജോസഫ് ചെറിയമ്പനാട്ട് വിവിധ സമിതികളുടെ ഉത്തരവാദിത്വങ്ങളും പ്രഖ്യാപിത പരിപാടികളും വിശദീകരിച്ചു. കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ ഫാ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്, ഫാ. ജോര്‍ജ് താഞ്ചന്‍, ഫാ. കുര്യന് കൊച്ചേത്തോപ്പില് എന്നിവര്‍ പ്രസംഗിച്ചു.</div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com0tag:blogger.com,1999:blog-585087740795946151.post-75955850277147346282011-05-31T21:43:00.000-07:002011-05-31T21:43:43.904-07:00കേരളത്തിലെ ലത്തീന്‍ സഭാ മേലധ്യക്ഷന്മാര് മാര്‍പാപ്പയെ സന്ദര്‍ശിച്ചു<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcNkF_Qw5r9WQ5HG7syP90aIgS4PkVWur_DIIsNCGUjWefy6ulZZFVHlMSR8lp5UBj0sVT_MjoO6IDHtO_3EiTnWGeFxG2lxFS7JSHJ7jUiEM7Xc3uLEe0_eXOS8VHHLNTdfW4xy4kamw/s1600/2011june01poppe.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcNkF_Qw5r9WQ5HG7syP90aIgS4PkVWur_DIIsNCGUjWefy6ulZZFVHlMSR8lp5UBj0sVT_MjoO6IDHtO_3EiTnWGeFxG2lxFS7JSHJ7jUiEM7Xc3uLEe0_eXOS8VHHLNTdfW4xy4kamw/s400/2011june01poppe.jpg" width="400" /></a></div><span style="font-family: Meera; font-size: medium;">കൊച്ചി: കേരളത്തിലെ ലത്തീന്‍ സഭാ മേലധ്യക്ഷന്മാര് `ആദ്ലീമിന'സന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാനില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു.<br />
<br />
ഓരോ മെത്രാനെയും വ്യക്തിപരമായി കണ്ടു രൂപതാഭരണത്തെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ പരിശുദ്ധ പിതാവ് മേയ് 30നു രാവിലെ പത്തിനു വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ മെത്രാന്മാരെ പൊതുവായി അഭിസംബോധന ചെയ്തു പ്രസംഗിച്ചു.<br />
<br />
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം, നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സന്റ് സാമുവല്‍, കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി, ആലപ്പുഴ ബിഷപ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, വിജയപുരം ബിഷപ് ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍, കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയില്‍, കണ്ണൂര്‍ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍, പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കോഴിക്കോട് രൂപത അഡ്മിനിസ്ട്രേറ്റര്‍ മോണ്‍. വിന്‍സെന്റ് അറയ്ക്കല്‍ എന്നിവര്‍ ആദ് ലീമിന സന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും കല്ലറകള്‍ സന്ദര്‍ശിച്ചു ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ഥിച്ചു.<br />
<br />
വത്തിക്കാന്‍ കാര്യാലയത്തിലെ വിവിധ വകുപ്പുകള്‍ സന്ദര്‍ശിച്ച മെത്രാന്മാര് കേരളത്തിലെ ല ത്തീന്‍ സഭയുടെ പൊതുവായ പ്രവര്‍ത്തനങ്ങളും സഭ നേരിടുന്ന പ്രശ്നങ്ങളും വകുപ്പു മേധാവികളായ കര്‍ദിനാള്‍മാരുമായി ചര്‍ച്ച ചെയ്തു.<br />
<br />
വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും കല്ലറകള്‍ സ്ഥിതിചെയ്യുന്ന മഹാദേവാലയങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ഥിക്കാനും പരിശുദ്ധ സിംഹാസനത്തിനു റിപ്പോര്‍ട്ടു നല്‍കാനും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മെത്രാന്മാര് നിത്യനഗര ത്തിലേക്കു നടത്തുന്ന കാനോനിക തീര്‍ഥാടനമാണ് `ആദ്ലീമിനഅപ്പോ സ്തലോരും' സന്ദര്‍ശനം. </span></div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com0tag:blogger.com,1999:blog-585087740795946151.post-31689769553046336162011-05-31T21:37:00.000-07:002011-05-31T21:37:05.573-07:00അഖില കേരള പ്രഫഷണല്‍ നാടക മത്സരം<div dir="ltr" style="text-align: left;" trbidi="on"><span style="font-family: Meera; font-size: medium;">കൊച്ചി: കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെ സാമൂഹിക സമ്പര്‍ക്ക മാധ്യമ കമ്മീഷന് നടത്തുന്ന അഖില കേരള പ്രഫഷണല്‍ നാടക മത്സരം സെപ്റ്റംബര്‍ 18 മുതല്‍ 30 വരെ എറണാകുളം പിഒസി ഓഡിറ്റോറിയത്തില്‍ നടക്കും.<br />
<br />
ഒന്നാം സ്ഥാനം ലഭിക്കുന്ന എ ഗ്രേഡ് നാടകത്തിനു കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും.<br />
<br />
എ ഗ്രേഡ് ലഭിക്കുന്ന നാടകങ്ങള്‍ക്ക് അര്‍ഹമായ പ്രചാരണം വിവിധ മാധ്യമങ്ങളിലൂടെ നല്‍കും. മികച്ച നടന്, നടി, രചയിതാവ്, സംവിധായകന്, സംഗീത സംവിധായകന്, സഹനടന്‍, സഹനടി എന്നിവര്‍ക്കു കാഷ് അവാര്‍ഡും ശില്പവും സര്‍ട്ടിഫിക്കറ്റും നല്‍കും. അവതരണ ചെലവിനായി മേളയില്‍ അവതരിപ്പിക്കുന്ന നാടകങ്ങള്‍ക്കു 3,000 രൂപയും യാത്രാപ്പടിയായി കിലോമീറ്ററിന് ഏഴു രൂപ നിരക്കിലുള്ള തുകയോ 2,500 രൂപയോ ഏതാണോ കുറവ് അതും നല്‍കും.<br />
<br />
100 രൂപ രജിസ്ട്രേഷന് ഫീസ് നല്കി നാടകത്തിന്റെ സ്ക്രിപ്റ്റിന്റെ ഡിടിപി ചെയ്ത മൂന്നു കോപ്പികള്‍ ഓഗസ്റ്റ് പത്തിനു മുമ്പ് സെക്രട്ടറി, മീഡിയ കമ്മീഷന്, പിബി നമ്പര്‍ 2251, പിഒസി, പാലാരിവട്ടം, കൊച്ചി-25 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഫോണ്‍- 0484- 2806227, 9142361156. </span></div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com0tag:blogger.com,1999:blog-585087740795946151.post-23995755386761104562011-05-31T03:44:00.000-07:002011-05-31T03:44:04.655-07:00വറീച്ചന് മോഹിച്ചു, വൈദികനാകണം...<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbDrt1pvbD4rp-5GjAKRuz1YdBTL_Stnmc0DMexMTydc1LPMuMWtU3koMkXKebAOG9Q2fNbjtc9orJM5qmjBVmjXvY3N8b3TKHhKW0qbuLOMtwc8G8bOfvnWmhGA20xWrxCfhQeo1NcI8/s1600/Alenchery.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbDrt1pvbD4rp-5GjAKRuz1YdBTL_Stnmc0DMexMTydc1LPMuMWtU3koMkXKebAOG9Q2fNbjtc9orJM5qmjBVmjXvY3N8b3TKHhKW0qbuLOMtwc8G8bOfvnWmhGA20xWrxCfhQeo1NcI8/s320/Alenchery.jpg" width="231" /></a></div><table border="0" cellpadding="0" cellspacing="0"><tbody>
<tr><td align="center" valign="top"><table border="0" cellpadding="0" cellspacing="0"><tbody>
<tr height="10px"><td></td></tr>
<tr></tr>
</tbody></table></td></tr>
<tr height="10px"><td></td></tr>
<tr><td align="left" class="mainheadingnews" valign="top" width="100%"></td></tr>
<tr height="10px"><td></td></tr>
<tr height="10px"><td align="right" class="fontenglish"></td></tr>
<tr height="10px"><td></td></tr>
<tr><td class="fontmalayalam" id="storyTextMalayalam" style="font-size: 18px; line-height: 17px;">വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം ചങ്ങനാശേരി പാറേല്‍പ്പള്ളി മൈനര്‍ സെമിനാരിയിലെത്തി ഒരു പയ്യന് പറഞ്ഞു: ''എനിക്കു വൈദികനാകണം''. <br />
<br />
കൃശഗാത്രനായ പയ്യന്റെ ആവശ്യംകേട്ടു സെമിനാരിയിലെ വൈദികര്‍ മുഖാമുഖം നോക്കി. ഒടുവില്‍ അവരിലൊരാള്‍ ചോദിച്ചു: ''നീ ഏതു ക്ലാസിലാ പഠിക്കുന്നത്''. പ്രതീക്ഷയോടെ പയ്യന് മറുപടി നല്കി: ''പത്തില്‍''. <br />
<br />
അതുകേട്ടു വൈദികന് പറഞ്ഞു: ''നീ ഒരു കാര്യം ചെയ്യ്, പ്രീഡിഗ്രി കഴിഞ്ഞു വരൂ, സെമിനാരിയില്‍ ചേര്‍ക്കാം''. <br />
<br />
വൈദികനാകണമെന്ന ആഗ്രഹം ഒട്ടും ഉറച്ചതായിരിക്കില്ലെന്നു കരുതിയാണു വൈദികര്‍ ആ പത്താം ക്ലാസുകാരനെ പറഞ്ഞുവിട്ടത്. അഥവാ വൈദികനാകാന്‍തന്നെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവിടേക്കു വീണ്ടും വരാതിരിക്കില്ലെന്നും അവര്‍ കണക്കുകൂട്ടി. <br />
<br />
അന്നു സെമിനാരിയില്‍നിന്നു പറഞ്ഞുവിട്ട പയ്യനാണ് ഇന്നലെ സീറോ മലബാര്‍സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരി. സെമിനാരിയിലെ വൈദികരുടെ കണക്കുകൂട്ടല്‍ ശരിയായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞു പയ്യന് വീണ്ടും സെമിനാരിയിലെത്തി, വൈദിക വിദ്യാര്‍ഥിയായി. ചങ്ങനാശേരി തുരുത്തി ആലഞ്ചേരി പീലിപ്പോസ്-മേരി ദമ്പതികളുടെ പതിനൊന്നുമക്കളില്‍ ആറാമനായ ജോര്‍ജിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വൈദികനാകണമെന്ന്. ചെറുപ്പം മുതലേ ദൈവവഴിയിലായിരുന്നു ജോര്‍ജ് എന്ന വറീച്ചന്റെ യാത്ര. മറ്റുള്ളവരെപോലെയായിരുന്നില്ല വറീച്ചന്... സൗമ്യന്‍, പതിഞ്ഞ ശബ്ദം, പഠിക്കാന്‍ മിടുക്കന്... <br />
<br />
ബഹളങ്ങളില്‍നിന്നൊക്കെ ഒതുങ്ങി കൂട്ടുകാരൊടൊപ്പം നടന്നു സ്കൂളില്‍ പോകുന്ന കൊച്ചു വറീച്ചനെ ഇന്നും ഓര്‍മയുണ്ട് മൂത്ത ജ്യേഷ്ഠന് ഫിലിപ്പോസിന്. തേങ്ങാ ആലപ്പുഴയിലെത്തിച്ചു വില്പന നടത്തുന്ന പിതാവിനെ സഹായിക്കുകയായിരുന്നു അന്നു ഫിലിപ്പോസിന്റെ ജോലി. ''വൈദികപഠനം നടത്തണമെന്ന ആവശ്യം ജോര്‍ജ് വീട്ടില്‍ ഉന്നയിക്കുന്നത് അക്കാലത്താണ്. 'നിനക്കു പോകണോടാ' എന്നായിരുന്നു പിതാവിന്റെ ചോദ്യം. എന്തായാലും ജോര്‍ജിന്റെ നിര്‍ബന്ധത്തിനു മുന്നില്‍ എല്ലാവരും വഴങ്ങി''-ഫിലിപ്പോസ് പറഞ്ഞു. വൈദികനായ ജോര്‍ജ് ഉന്നത പഠനത്തിനു വിദേശത്തേക്കു പോയി. തിരിച്ചെത്തിയശേഷം വിവിധ ഇടവകളുടെ ചുമതലക്കാരനായി. <br />
<br />
എവിടെയായാലും വീട്ടിലേക്കു സ്നേഹശബ്ദമായി അദ്ദേഹത്തിന്റെ ഫോണ്‍ വിളിയെത്തുമായിരുന്നു. വിശേഷാവസരങ്ങളില്‍ വീട്ടില്‍ സന്നിഹിതനാകാനും അദ്ദേഹം മറന്നില്ല. <br />
<br />
ചങ്ങനാശേരി അതിരൂപതയിലെ തുരുത്തി ഇടവകയില്‍ ആലഞ്ചേരി പീലിപ്പോസ്-മേരി ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായിട്ട് 1945 ഏപ്രില്‍ 19നാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ജനിച്ചത്. <br />
<br />
പ്രാഥമിക വിദ്യാഭ്യാസം തുരുത്തി സെന്റ് മേരീസ് സ്കൂളിലും ചങ്ങനാശേരി സെന്റ് ബെര്‍ക്ക്മാന്‍സ് ഹൈസ്കൂളിലുമായിരുന്നു. 1961 ചങ്ങനാശേരി പാറേല്‍ മൈനര്‍ സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചു. അവിടുത്തെ പരിശീലനത്തിനിടയില്‍ തന്നെ ചങ്ങനാശേരി എസ്.ബി. കോളജില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ രണ്ടാം റാങ്കോടെ ബി.എ. ബിരുദം നേടി. തുടര്‍ന്ന് ആലുവ സെന്റ് ജോസഫ്സ് സെമിനാരിയില്‍ നിന്നു തത്വശാസ്ത്ര-ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1972 ഡിസംബര്‍ 18ന് ചങ്ങനാശേരി അതിരൂപതയ്ക്കു വേണ്ടി തുരുത്തി സെന്റ് മേരീസ് പള്ളിയില്‍ വച്ചു കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയില്‍ നിന്നു വൈദികപട്ടം സ്വീകരിച്ചു. <br />
<br />
പിന്നീട് ആലുവ പൊന്റിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഒന്നാംറാങ്കില്‍ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. എറണാകുളം അതിരൂപതയിലെ പെരിയാര്‍മുഖം കുരിശുപള്ളിയുടെ വികാരിയായി മാര്‍ ജോസഫ് പാറേക്കാട്ടില്‍ നിയമനപ്രകാരം ശുശ്രൂഷ ചെയ്തു. ആലുവയിലെ പഠനശേഷം ചങ്ങനാശേരി കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി, ചങ്ങനാശേരി അതിരൂപത വിശ്വാസപരിശീലന ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു. അതിനുശേഷം പാലാരിവട്ടം പി.ഒ.സിയില്‍ വിശ്വാസപരിശീലന കമ്മിഷന്റെ സെക്രട്ടറിയായും മൂന്നുവര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1981 മുതല്‍ 1986 വരെ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫ്രാന്‍സിലെ സൊര്‍ബോണ്‍ സര്‍വകലാശാലയിലും കാത്തലിക് ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിച്ചു ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം സമ്പാദിച്ചു. <br />
<br />
ഉപരിപഠനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ മാര്‍ ജോര്‍ജ് ആലഞ്ചേരി 1986 മുതല്‍ 1993 വരെ പി.ഒ.സി. ഡയറക്ടറും കേരള മെത്രാന് സമിതിയുടെ (കെ.സി.ബി.സി) ഡപ്യൂട്ടി സെക്രട്ടറിയുമായിരുന്നു. 1986 മുതല്‍ 1997 വരെ കോട്ടയം വടവാതൂര്‍ സെമിനാരിയിലെ പ്രൊഫസറായിരുന്നു. 1994 മുതല്‍ 1996 വരെ ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറല്‍. <br />
<br />
1996 നവംബര്‍ 11ന് തക്കല രൂപത സ്ഥാപിച്ചപ്പോള്‍ അതിന്റെ പ്രഥമ മെത്രാനായി മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിക്കപ്പെട്ടു. 1997 ഫെബ്രുവരി 2ന് തക്കലയില്‍ വച്ച് അന്നത്തെ ചങ്ങനാശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലാണ് വാഴിച്ചത്. <br />
<br />
മെത്രാനെന്ന നിലയില്‍ സീറോ മലബാര്‍ സഭയുടെ മെത്രാന് സിനഡ് സെക്രട്ടറി, വിശ്വാസപരിശീലന കമ്മിഷന് ചെയര്മാന്, ഭാരതമെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ) അല്മായ കമ്മിഷന് ചെയര്മാന് എന്നീ നിലകളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സേവനം ചെയ്തിട്ടുണ്ട്. ധാര്‍മികത ഇന്നും നാളെയും എന്ന പേരില്‍ ഒരു പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. മലയാളം, തമിഴ്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. </td></tr>
</tbody></table></div>vbchttp://www.blogger.com/profile/07846041620649879282noreply@blogger.com0